പ്രാർഥനകൾക്കും കാത്തിരിപ്പിനും വിരാമം... ധനുഷ്കോടിയിൽ കണ്ടെത്തിയ മൃതദേഹം ക്ലീറ്റസിന്‍റേതുതന്നെ
Thursday, September 5, 2024 6:32 AM IST
വിഴിഞ്ഞം: കടലിൽ കാണാതായവർക്കുള്ള ബന്ധുക്കളുടെയും സ്വന്തക്കാരുടെയും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമം. തമിഴ്നാട് രാമേശ്വരത്തു കണ്ടെത്തിയ മൃതദേഹം വിഴിഞ്ഞം ഉൾക്കടലിൽനിന്ന് കാണാതായ പൂന്തുറ സ്വദേശി ക്ലീറ്റസിന്‍റേതെ ന്നു തിരിച്ചറിഞ്ഞു.

രണ്ടാമനായ വിഴിഞ്ഞം സ്വദേശ ഫ്രെഡിയുടേതെന്നു സംശയിക്കുന്ന മൃതദേഹവും ഇന്നലെ രാമേശ്വരത്തുതന്നെ കണ്ടെത്തിയതായ വിവരവും അധികൃതർക്ക് ലഭിച്ചു. ഉൾക്കടലിൽനിന്നു ചൊവ്വാഴ്ചയാണു ക്ലീറ്റസിന്‍റെ മൃത ദേഹം രാമേശ്വരം മറൈൻ പോലീസ് കണ്ടെത്തിയത്. അവർ അറിയിച്ചതിനെ തുടർന്ന് എത്തിയ ബന്ധുക്കൾ ക്ലീറ്റസിനെ തിരിച്ചറിഞ്ഞു.

പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അധികൃതർ വിട്ടുനൽകിയ മൃതദേഹവുമായി വീട്ടുകാർ ഇന്നലെ കേരളത്തിലേക്കു തിരിച്ചു. ഫ്രെഡിയെ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങാനുള്ള തീരുമാനവുമായി ബന്ധുക്കൾ കഴിഞ്ഞദിവസം രാത്രിയിൽ രാമേശ്വരത്തേക്കു പുറപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 20നു രാത്രിയിലുണ്ടായ കാറ്റിലും കടൽക്ഷോഭത്തിലും വള്ളം മറിഞ്ഞു കാണാതായ ഇരുവർക്കുമായുള്ള മത്സ്യത്തൊഴിലാളികളുടെയും വിഴിഞ്ഞം തീരദേശപോലീസിന്‍റെയും മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെയും തീരസംരക്ഷണസേനയുടെയും വ്യാപക തിരച്ചിലും പരാജയമായിരുന്നു.


ഇതോടെ കാണാതായവർ തിരിച്ച് വരില്ലെന്നു കരുതി ഇരുവർക്കുമായുള്ള എട്ടാം നാളത്തെ മരണാനന്തര പ്രാർത്ഥനാ കർമ വും പള്ളികളിൽ നടത്തി. എന്നാൽ അധികൃതർ കേരളത്തിന്‍റെ തീരത്തും ഉൾക്കടലിലും തെരച്ചിൽ നടത്തുന്നതിനിടയിൽ മൃതദേഹങ്ങൾ ഒഴുകി തമിഴ്നാട്ടിൽ എത്തി. രണ്ടാഴ്ചയിലധികം കടലിലൂടെ ഒഴുകിനടന്ന ക്ലീറ്റസിന്‍റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ടവർ കണ്ടെത്തിയത്.

ക്ലീറ്റസിന്‍റെ മൂന്നുമക്കളിൽ ഏക മകന്‍റെ മരണവും വിഴിഞ്ഞം കടലിൽ തന്നെയായിരുന്നു. മീൻപിടിത്തത്തിനിടയിൽ മൂന്നുവർഷം മുൻപ് അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നൽ യുവാവിന്‍റെ ജീവൻ അപഹരിച്ച് വീട്ടുകാർക്ക് തീരാദുഃഖവും സമ്മാനിച്ചിരുന്നു.