ശ്രീകാര്യം മേൽപ്പാലം യാഥാർഥ്യത്തിലേക്ക്; ടെണ്ടറിന് അനുമതി
Thursday, September 5, 2024 6:32 AM IST
പ്രവൃത്തി വേഗത്തിൽ ആരംഭിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്ന മേൽപ്പാലം യാഥാർഥ്യത്തിലേക്ക്. ശ്രീകാര്യം മുസ്‌ലിം പള്ളിക്കു സമീപം മുതൽ കല്ലന്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വരെ, 535 മീറ്റർ നീളമുള്ള മേൽപ്പാലത്തിന്‍റെ നിർമാണ ടെണ്ടറിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.

71.38 കോടി രൂപ ചെലഴിച്ചാണു മേൽപ്പാലനിർമാണം നടത്തുന്നത്.ചെറിയാൻ വർക്കി കണ്‍സ്ട്രക്ഷൻ കന്പനിക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൂടി മുന്നിൽ കണ്ടുകൊണ്ടാണ് ശ്രീകാര്യത്ത് മേൽപ്പാലം നിർമിക്കുന്നതെന്നും ഈ പാക്കേജിന്‍റെ ഭാഗമായി ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും മേൽപ്പാലം നിർമിക്കാൻ പദ്ധതി തയാറാകുന്നുണ്ടെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

ഇവിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുകയാണ്. ശ്രീകാര്യം മേൽപ്പാലത്തിന്‍റെ ടെണ്ടറിനു മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസമില്ലാത്ത യാത്രയ്ക്കുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.


മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കൽ നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിളായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

168 ഉടമകളിൽനിന്നായി 1.34 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവർക്കുള്ള മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്തുകഴിഞ്ഞു. ജൂലൈ മാസത്തിൽ നിർമാണം ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സ്ഥലമേറ്റെടുക്കൽ നടപടി വൈകിയതിനെ തുടർന്നാണ് നിർമാണവും നീണ്ടുപോവുകയായിരുന്നു.

യാത്രക്കാർക്ക് തടസമുണ്ടാകാത്തരീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമിച്ചശേഷമാകും മേൽപ്പാലത്തിന്‍റെ ആദ്യനിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുക. സർവീസ് റോഡ് നിർമാണം ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീകാര്യം ജംഗ്്ഷന്‍റെ സമഗ്രവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേൽപ്പാലത്തിന് 2016ലാണ് സർക്കാർ അനുമതി ലഭിച്ചത്. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും.