ബാലസാഹിത്യരചനകളില്‍ സജീവമായി റിട്ട. അധ്യാപകന്‍ പയറ്റുവിള സോമന്‍
Thursday, September 5, 2024 6:32 AM IST
ഇന്ന് അധ്യാപകദിനം

നെയ്യാറ്റിന്‍കര: അധ്യാപന രംഗത്തുനിന്നും സ്വായത്തമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പയറ്റുവിള സോമന്‍ എന്ന റിട്ട. അധ്യാപകന്‍ എഴുത്തുജീവിതം ഊര്‍ജ്ജ്വസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകുന്നു.

1947 -ല്‍ കേശവന്‍റെയും രത്നമ്മയുടെയും എട്ടു മക്കളില്‍ മൂത്തയാളായി ജനനം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗണിതാധ്യാപകനായിരിക്കവെ ഹിന്ദി ഭാഷയിലെ അധ്യാപന കോഴ്സും പൂര്‍ത്തിയാക്കി.

പിന്നീട് സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയായി. നിരവധി വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിച്ചു. 1978 ല്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്കൂളുകളില്‍ സേവനം അനുഷ്ഠിച്ചു. 2002 ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

വിശ്രമജീവിതം സര്‍ഗസൃഷ്ടികൾക്കായി മാറ്റിവച്ചിരിക്കുകയാണ് സോമൻമാഷ്. വര്‍ണപ്പൊട്ടുകള്‍, അക്ഷരമുത്തുകള്‍, വെള്ളാരംകല്ലുകള്‍, കുറുമൊഴി ചിന്തുകള്‍, മരതകമണികള്‍, ഇത്തിരി ഒത്തിരി, നേരും നെറിയും, താരകവെട്ടം, മൊഴിച്ചന്തം എന്നിവ സോമൻ മാഷിന്‍റെ ബാലസാഹിത്യകൃതികള്‍. കതിരും പതിരും, കുളിരു തഴുകിയ വഴികള്‍, കിളിവാതിലുകള്‍, മധുരമുന്തിരികള്‍, താരും തളിരും, മഴവില്ലഴക് എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്. ഭാര്യ സരോജത്തിന്‍റെ സ്മരണാര്‍ഥം സരോജാസ്മൃതി, മീഠേ അംഗൂര്‍ എന്നീ ഹിന്ദി കാവ്യസമാഹാരങ്ങളും സോമൻ രചിച്ചിട്ടുണ്ട്.


നിറവ് സംസ്ഥാനതല രബീന്ദ്രനാഥ ടാഗോര്‍ ബാലസാഹിത്യ പുരസ്കാരം, കേരള ഹിന്ദി പ്രചാര സഭയുടെ വിവര്‍ത്തന പുരസ് കാരം, കലാനിധി സെന്‍റര്‍ ഫോര്‍ ഇന്‍ഡ്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ കാവ്യശ്രേഷ്ഠ പുരസ്കാരം എന്നീ ബഹുമതികള്‍ പയറ്റുവിള സോമന് ലഭിച്ചിട്ടുണ്ട്.

വര്‍ണ്ണപ്പൊട്ടുകള്‍ എന്ന കവിതാ സമാഹാരത്തിലെ അമ്മ എന്ന കവിത തമിഴ്നാട് സര്‍ക്കാരിന്‍റെ മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൈ സ്കൂള്‍ എന്ന സിനിമയിലെ കവിതാരചനയിലൂടെ ചലച്ചിത്രരംഗത്തേയ്ക്കും പ്രവേശിച്ചു. നാന്പ് എന്ന സംഗീത ആല്‍ബത്തിലെ വരികളും അദ്ദേഹത്തിന്‍റെ സംഭാവനയാണ്. മൂന്നു മക്കളും മരുമക്കളും പേരക്കിടാങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ സാഹിത്യപരിശ്രമങ്ങള്‍ക്കു മികച്ച പ്രോത്സാഹനമേകുന്നു. ഏറ്റവും പുതിയ ബാലകഥാ സമാഹാരമായ തേന്‍തുള്ളികള്‍ കഴിഞ്ഞ ദിവസം പ്രകാശിതമായി.