ധനുഷ്കോടിക്കു സമീപം മൃതദേഹം കണ്ടെത്തി: മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ യാത്രതിരിച്ചു
Wednesday, September 4, 2024 6:50 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് അഞ്ഞൂറോളം കിലോമീറ്റർ അപ്പുറം തമിഴ്നാട് ധനുഷ് കോടിക്കു സമീപം രാമേശ്വരം കടലിൽ കണ്ട മൃതദേഹം പൂന്തുറയിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടേതെന്നു സംശയം.

നാട്ടിൽനിന്നു ബന്ധുക്കൾ ധനുഷ് കോടിയിലേക്കു യാത്ര തിരിച്ചു. മൃതദേഹത്തിനു രണ്ടാഴ്ചയോളം പഴക്കമുണ്ടെങ്കില്ലും തമിഴ്നാട് പോലീസ് അയച്ച മൃതദേഹത്തിന്‍റെ ചിത്രത്തിൽനിന്ന് കൈയ്യിൽ പച്ചകുത്തിയ കുരിശ് അടയാളം കണ്ട വിട്ടുകാരാണ് ക്ലീറ്റസ് ആകാമെന്ന സംശയം പ്രകടിപ്പിച്ചത്.

ഇന്നു സ്ഥലത്തെത്തി തിരിച്ചറിഞ്ഞാലും ഡിഎൻഎ പരിശോധനയ്ക്കുശേഷം മാത്രമായിരിക്കും മൃതദേഹം കൈമാറുകയെന്ന് അധികൃതർ പറയുന്നു. ഉൾക്കടലിൽകൂടി ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള വിവരം ഇന്നലെ രാവിലെ തമിഴ്നാട് പോലീസ് വിഴിഞ്ഞം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു.


കഴിഞ്ഞ മാസം 20ന് രാത്രിയിൽ നടന്ന കാറ്റിലും ശക്തമായ കടൽക്ഷോഭത്തിലുംപെട്ടു വള്ളം മറിഞ്ഞു കാണാതായ രണ്ടുപേരിൽ ഒരാളാണ് പൂന്തുറ സ്വദേശിക്ലീറ്റസ്. വിഴിഞ്ഞം സ്വദേശി ഫ്രെഡിക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നു. ഓഖിക്ക് സമാനമായ കാറ്റാണു സംഭവദിവസം വീശിയടിച്ചതെന്നു മറിഞ്ഞ വള്ളങ്ങളിൽനിന്നു രക്ഷപ്പെട്ടു കരക്കെത്തിയവർ അറിയിച്ചിരുന്നു.

ഇതോടെ പിടിവിട്ടു കടൽത്തിരയിൽപെട്ട് ആഴങ്ങളിലേക്കു താഴ്ന്ന ഇരുവരും ഒഴുക്കിനനുസരിച്ച് കിഴക്കൻ ഭാഗത്തേക്ക് ഒഴുകിയിരിക്കാമെന്ന് അധികൃതർ നേരത്തെ സംശയവും പ്രകടിപ്പിച്ചിരുന്നു. രാമേശ്വരത്തു കണ്ടെത്തിയത് ക്ലീറ്റസിന്‍റെ മൃതദേഹമാണെങ്കിൽ ഫ്രെഡിയും അതേ ദിശയിൽ പോയിരിക്കുമെന്നും തീരേദേശപോലീസ് സംശയിക്കുന്നു.