അവർ ഇരുവരും തീരമണയാതെ പതിനഞ്ചുനാളുകൾ...
Tuesday, September 3, 2024 5:04 AM IST
വിഴിഞ്ഞം: കടലമ്മയുടെ കനിവു തേടിപ്പോയി കടലാഴങ്ങളിൽ മറഞ്ഞ വിഴിഞ്ഞം സ്വദേശി ഫ്രെഡിക്കും ക്ലീറ്റസിനും വേണ്ടിയുള്ള വീട്ടുകാരുടെ കാത്തിരിപ്പിന് രണ്ടാഴ്ച. ഇരുവരും എവിടെയാണെന്ന അറിവില്ലെങ്കിലും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് അധികൃതർ.

മത്സ്യബന്ധന സീസൺ ആയതിനാൽ വിവിധസ്ഥലങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനു വള്ളങ്ങൾ ദിനംപ്രതി കടലിൽ ഇറങ്ങുന്നുണ്ട്. ഉൾക്കടൽവരെ മീൻ പിടിക്കുന്നവരുടെ കണ്ണിൽപ്പെടാതെയും ഇവർ വിരിക്കുന്ന വലയിൽ കുടുങ്ങാതെയും ഇരുവരും കാണാമറയത്ത് തുടരുകയാണ്. ഇതിനുപരി തീരദേശ പോലീസിന്‍റേയും മറൈൻ എൻഫോഴ്സ്മെന്‍റിന്‍റേയും പട്രോൾ ബോട്ടുകളും ഇവർക്കായി രണ്ടാഴ്ച യായി രംഗത്തുണ്ട്. കഴിഞ്ഞ മാസം 20നു പുലർച്ചെ വീശിയടിച്ച കാറ്റിലും ശക്തമായ കടൽ ക്ഷോഭത്തിലുംപെട്ട് ഉൾക്കടലിൽ മറിഞ്ഞ രണ്ടു വള്ളങ്ങളിലെ മത്സ്യ ത്തൊഴിലാളികളായിരുന്നു ഫ്രെഡിയും ക്ലീറ്റസും .


കൂടെയുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരെയും കാണാതാവുകയായിരുന്നു. ഇവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വിട്ടുകാരും ബന്ധുക്കളും വിഴിഞ്ഞം കടൽക്കരയൻ ടെന്‍റുകെട്ടി ഒരാഴ്ചയിലധികം കാത്തിരുന്നു. തുടർച്ചയായ തെച്ചിലിലും കാണാതെ വന്നതോടെ നിറകണ്ണുകളോടെ എല്ലാവരും ഭവനങ്ങളിലേക്കു മടങ്ങി.

മൂന്നുദിവസം തുടർച്ചയായി ശാന്തമാകാതെ കലങ്ങി മറിഞ്ഞ കടലിന്‍റെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് എങ്ങോട്ടെങ്കിലും ഒഴുകി പോയിരിക്കാമെന്നും അധികൃതർ കരുതുന്നു. കന്യാകുമാരി ജില്ലയിലെ പോലീസ് അധികൃതർക്കു വിവരങ്ങൾ നൽകിയ വിഴിഞ്ഞം തീരദേശപോലീസ് അധികൃതർ അവരുമായി നിരന്തരം കാര്യങ്ങൾ അന്വേക്ഷിക്കുന്നുണ്ട്. കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നും അധികൃതർ പറയുന്നു.