പൊട്ടിത്തെറിയിൽ ഞെട്ടി പാപ്പനംകോട്
Wednesday, September 4, 2024 6:50 AM IST
നേമം: പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കന്പനി ഏജന്‍സിഓഫീസിൽ തീപ്പിടിത്തത്തിലുണ്ടായ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടും കണ്ടും പാപ്പനംകോട് നിവാസികള്‍ ഞെട്ടിത്തരിച്ചു. തീയും പുകയും കാരണം അടുത്തേയ്ക്കു പോകാന്‍ പലര്‍ക്കും സാധിച്ചില്ല.

ഇതിനിടയില്‍ ഓടി കൂടിയ നാട്ടുകാരെല്ലാവരും ചേര്‍ന്നു സമീപത്തെ വീടുകളില്‍നിന്നും ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ച് തീ അണയ് ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി അകത്തു കയറി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴാണ് പലരും മരണം സംഭവിച്ച വിവരം അറിയുന്നത്.

അമ്മ മരിച്ചതറിയാതെ ദേവദേവനും വർഷയും

നേമം: വൈഷ്ണയുടെ കുട്ടികള്‍ പത്തുവയസുകാരന്‍ ദേവദേവനും എട്ടുവയസുകാരി വര്‍ഷയും അമ്മ മരിച്ചതറിയാതെ അമ്മൂമ്മ സുധകലയോടൊപ്പം അമ്മ വരുന്നതും കാത്തിരിക്കുകയായിരുന്നു.


മരണവിവരം അറിഞ്ഞ് സുധകലയുടെ സഹോദരിമാര്‍ വീട്ടിലെത്തി. സുല്‍ത്താന്‍ബത്തേരി സ്വദേശിനിയായ സുധകല വിവാഹത്തിനുശേഷമാണു തിരുവനന്തപുരത്തെത്തുന്നത്. കഴിഞ്ഞ 20 വര്‍ഷമായി വിവിധ ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

വൈഷ്ണയുടെ മരണ വാര്‍ത്തയറിഞ്ഞ് അമ്മൂമ്മ സുധകല നേമം യുപി സ്‌കൂളില്‍നിന്നും കുട്ടികളെ വീട്ടിലെത്തിക്കുകയായിരുന്നു. വൈഷ്ണയോടൊപ്പം മരണപ്പെട്ടുവെന്നു സംശയിക്കുന്ന ബിനു ഇന്നലെ ഉച്ചമുതല്‍ വീട്ടില്‍നിന്നും പോയിട്ടു മടങ്ങിയെത്തിയിട്ടില്ല.

ഭാര്യയെ കൊലപ്പെടുത്തിയശേഷം ഓഫീസിനു തീയിട്ടു ഭർത്താവും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.