ടോറസ് -ചരക്ക് ഹെവി വാഹനങ്ങള്‍ നിയന്ത്രിക്കും
Thursday, September 5, 2024 6:32 AM IST
തിരുവല്ലം: വാഹനാപകടം നിത്യസംഭവമായി മാറിയ തിരുവല്ലം-പാച്ചല്ലൂര്‍-വാഴമുട്ടം റോഡില്‍ ടോറസ്, ചരക്ക് -ഹെവി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനു നടപടിയായി. ചരക്ക്-ഹെവി വാഹനങ്ങള്‍ ദേശീയ പാതവഴി കടത്തിവിടുന്നതിനു തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളില്‍ പോലീസ് ജീവനക്കാരെ നിയോഗിക്കുന്നതിനും തീരുമാനമായി.

ഇതോടനുബന്ധിച്ച് ഈ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്കില്‍ ഇളവു വരുത്തുന്നതിനും ആര്‍ഡിഒ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്.

കേരള രജിസ്‌ട്രേഷനുളള ജില്ലയിലെ ടൂറിസ്റ്റ്-ചരക്കുവാഹനങ്ങള്‍ക്കു നിലവിലുള്ള ടോള്‍ നിരക്ക് അമ്പതു ശതമാനമായി ഇളവുവരുത്താനും തമിഴ്‌നാട് രജിസ്‌ട്രേഷനുളള ചരക്ക് വാഹനങ്ങള്‍ക്ക് ട്രിപ് പാസ് നല്‍കി നിശ്ചിത ശതമാനം ഇളവ് നല്‍കുന്നതിനും ടോള്‍ അധികൃതര്‍ സമ്മതിച്ചതായി ഇ തുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.


ദേശീയപാത അധികൃതര്‍, ജനപ്രതിനിധികള്‍, ടോള്‍ മാനേജ്‌മെന്‍റ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഡി. ശിവന്‍കുട്ടി, പനത്തുറ പി. ബൈജു, വി. സത്യവതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനു ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു.