വാർധക്യ പെൻഷൻ തട്ടിയെടുത്തെന്നു പരാതി : ബാങ്ക് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു
Wednesday, September 4, 2024 6:50 AM IST
കല്ലറ: പെൻഷൻ ഉപഭോക്താവ് മരിച്ചിട്ടും മാസങ്ങളോളം വാർധക്യ പെൻഷൻ തുടർന്നും വിതരണം ചെയ്തു തട്ടിപ്പ് നടത്തിയതായ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജീവനകാരിയുടെ ഭർത്താവായ പാങ്ങോട് സിപിഎം ലോക്കൽ സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും നീക്കി പകരം മറ്റൊരു ഏരിയാ കമ്മിറ്റി അംഗത്തിന് ചാർജ് നൽകിയതായി വിവരം.

പാങ്ങോട് പഞ്ചായത്തിൽ മുളകിട്ടകാട്ടിൽ ഷൈനാ മൻസിലിൽ ഷിഹാബുദീന്‍റെ മകൻ ഷാനവാസാണ് ധനകാര്യ മന്ത്രിക്ക് പരാതി നൽകിയിരുന്നത്.

സർവീസ് സഹകരണ ബാങ്കുവഴി ഷിഹാബുദീന്‍റെ വീട്ടിലാണ് പെൻഷൻ എത്തിച്ചിരുന്നത്. 2023 ആഗസ്റ്റ് 28ന് ഷിഹാബുദീൻ മരിച്ചു. ബന്ധുക്കൾ മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, ഷിഹാബുദീന്‍റെ പേരിലുള്ള പെൻഷൻ ഈ വർഷം ഫെബ്രുവരി വരെ വിതരണം ചെയ്തതായി രേഖകളിൽ കാണിച്ചാണ് തട്ടിപ്പു നടത്തിയത്.

അതേസമയം പെൻഷൻ തുക ഷിഹാബുദീന്‍റെ ബന്ധുക്കൾക്ക് ലഭിച്ചതുമില്ല. ഷിഹാബുദീന്‍റെ പെൻഷൻ റദ്ദാക്കാൻ ആശ്രിതരോ സഹകരണ ബാങ്കിൽനിന്നു അറിയിപ്പോ ലഭിച്ചിരുന്നില്ല. പെൻഷന്‍റെ ഡിബിറ്റി വിതരണം സംബന്ധിച്ച വിവരങ്ങൾ സേവന സൈറ്റിൽ പരിശോധിച്ചപ്പോൾ പെൻഷൻ തുക കൈമാറിയതായി കണ്ടെത്തുകയായിരുന്നു.


പരാതി സംബന്ധിച്ച് റിപ്പോർട്ട് നൽകുന്നതിനു പാങ്ങോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് കത്തു നൽകുകയും അന്വേഷണത്തിൽ ബാങ്ക് ജീവനക്കാരിയായ ഭാര്യക്കുവേണ്ടി പെൻഷൻ വിതരണം ചെയ്തിരുന്നത് സിപിഎം ലോക്കൽ സെകട്ടറിയാണന്നതിന്‍റെയും ഇരുവർക്കും തട്ടിപ്പിൽ പങ്കുണ്ടന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്ത് ധനകാര്യ വകുപ്പ് സെക്രട്ടറി, വിജിലൻസ് ഡയറക്ടർ, സഹകരണ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു.