മലയിൻകീഴ്-പേയാട് റോഡിൽ അപകടക്കെണികൾ
Wednesday, September 4, 2024 6:50 AM IST
കാട്ടാക്കട : അപകടകെണിയിൽ മലയിൻകീഴ്-പേയാട് റോഡ്. മലയിൻകീഴ് ജംഗ്ഷനിലും ഊരൂട്ടമ്പലം റോഡ് ആരംഭിക്കുന്നിടത്തും കാട്ടാക്കട റോഡിലെ മലയിൻകീഴ് ബിഎസ്എൻഎൽ ഓഫീസിനു മുന്നിലു മാണ് കുഴിയും വെള്ളക്കെട്ടുമുള്ള ത്. ട്രഷറി റോഡ് ആരംഭിക്കുന്നിടത്തും വൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി തീർന്നിട്ടുണ്ട്.

അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. കുഴികൾ മൂടുന്നതിനായി ഈർപ്പമുള്ള മണ്ണും പാറവേസ്റ്റും കുഴികളിൽ ഇട്ടെങ്കിലും മഴവെള്ളത്തിൽ ഒലിച്ചു പോയി. ട്രഷറി റോഡിനു സമീപത്തും ക്ഷേത്ര ജംഗ്ഷനിലും പൈപ്പിനായി എടുത്ത കുഴികൾ മൂടാതെ കിടക്കുന്നതും അപകടങ്ങൾക്കു കാരണമാവാറുണ്ട്.

കുഴികളിൽ മണ്ണു നീക്കിയിട്ടു പോയ വാട്ടർ അഥോറിറ്റി അധികൃതർ റോഡ് നവീകരിക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നും നിശ്ചിത തുക ഒടുക്കിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്നുമാണ് പറയുന്നത്.

മെറ്റൽ ഇളകി കുണ്ടും കുഴിയുമായി തീർന്ന റോഡ് മഴകൂടി പെയ്തതോടെ തിരിച്ചറിയാനാവാത്തവിധം തോടായി മാറിയിരിക്കുയാണ്. മലയിൻകീഴ്, പേയാട്, കാട്ടാക്കട ജംഗ്ഷനുകൾ നവീകരിച്ച് റിംഗ് റോഡുകൾ നിർമിക്കുന്നതിന് 400 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വർഷങ്ങൾക്കു മുൻപ് പ്രഖ്യാപനങ്ങൾ വന്നെങ്കിലും നവീകരണ പ്രവർത്തനങ്ങൾ മാത്രമുണ്ടായില്ല.


മലയിൻകീഴ് ജംഗ്ഷനുൾപ്പെട്ട റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാൻ അധികൃതർ വിമുഖത കാട്ടുന്നുവെന്നും ആക്ഷേപമു ണ്ട്. ടാർ പായ്ക്കറ്റ് കൊണ്ടിട്ടും മണ്ണു കോരിയിട്ടും കുഴി അടച്ചെങ്കിലും തൊട്ടുപിന്നാലെ പെയ്ത മഴയിലും പൈപ്പുപൊട്ടി വെള്ളം പാഞ്ഞും റോഡ് പഴയതിനേക്കാൾ കുഴികളായി തീർന്നിട്ടുണ്ട്.

യാത്രക്കാരുടെ ജീവനു ഭീഷണിയായ മലയിൻകീഴ് - പേയാട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. മലയിൻകീഴ്, പേയാട് ജംഗ്ഷനുകളിൽ ഏത് സമയവും ഗതാഗതക്കുരുക്കാണെന്നും യാത്രക്കാർ ആരോപിക്കുന്നു.