ഡെ‌യ്‌ലയ്ക്കു പിന്നാലെ അഡുവുമെത്തി; ഇന്നു തീരംവിട്ടേക്കും
Tuesday, September 3, 2024 5:04 AM IST
വിഴിഞ്ഞം: ഡെയ്‌ലയ്ക്കു പിന്നാലെ എത്തിയ അഡു- 5 ദൗത്യം പൂർത്തിയാക്കി ഇന്നു തീരംവിട്ടേക്കും. വിഴിഞ്ഞത്തേക്കുള്ള ഊഴം കാത്ത് ഓറിയോൺ രാത്രിയോടെ പുറംകടലിൽ നങ്കൂരമിടും.

ഇന്തോനേഷ്യയിൽനിന്ന് മുംബൈ വഴി വിഴിഞ്ഞത്തെത്തിയ ഡെയ്‌ല ഇറക്കിവച്ച 1500 കണ്ടെയ്നറുകളിൽ ആയിരത്തിൽപ്പരം കയറ്റിയ ശേഷമാണ് എംഎസ് സി അഡു മടങ്ങുന്നത്. ബ്രസീലിൽ നിന്നെത്തുന്ന ഓറിയോൺ ദൗത്യം പൂർത്തിയാക്കി ചൈനയിലേക്കു മടങ്ങും. തുറമുഖത്ത് വരുന്ന കപ്പലുകൾ സുരക്ഷിതമായ പാതയൊരുക്കാനുമായി നാലു വള്ളങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. ഇവയ്ക്കായി വാടകയിനത്തിൽ തുറമുഖ അധികൃതർ ദിനംപ്രതി 30,000 രൂപയും നൽകുന്നുണ്ട്. തുറമുഖം മുതൽ കിലോമീറ്ററുകൾക്കപ്പുറം വരെ കപ്പൽ ചാലായി ബോയകൾ നിരത്തി അടയാളപ്പെടുത്തിയ ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധന യാനങ്ങളെയും വിരിച്ചിരിക്കുന്ന വലകളെയും മാറ്റി അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം.


തീരദേശ പോലീസിനുപരി കോസ്റ്റൽ വാർഡൻമാരുടെ സേവനവും വള്ളങ്ങളിലുണ്ട്. ഈ മാസം അവസാനം മുതൽ നിരവധി കപ്പലുകൾ തുറമുഖത്ത് അടുക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.