പഴിചാരൽ നിർത്തി പരിഹാരം കാണണം: അപു ജോണ്‍ ജോസഫ്
Saturday, July 20, 2024 7:27 AM IST
തിരുവനന്തപുരം: മാലിന്യപ്രതിസന്ധികളിൽപെട്ട് ഉഴലുന്ന തലസ്ഥാന നഗരിയിലെ വിവിധ ഭരണസംവിധാനങ്ങളും സർക്കാർ വകുപ്പുകളും പരസ്പരമുള്ള പഴിചാരലുകൾ നിർത്തി ജനങ്ങളെ ബാധിക്കുന്ന മാലിന്യ സംസ്കരണ വിഷയത്തിന് അടിയന്തരമായി പരിഹാരമാർഗങ്ങൾ കാണണമെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ്.

കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്കും റോ ഡുകളുടെ ശോചനീയാവസ്ഥയ്ക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഷേധത്തിന്‍റെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരു ബിരിയാണി ചെന്പിൽ ശേഖരിച്ച മാലിന്യങ്ങൾ സെക്രട്ടേറിയറ്റ് വളപ്പിൽ നിക്ഷേപിക്കാൻ തുനിഞ്ഞ യൂത്ത് ഫ്രണ്ട് പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.


യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ചന്തവിള സുജിത്ത് അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി, കെ.വി. കണ്ണൻ, ജോണി ചെക്കിട്ട, ജൂണി കുതിരവട്ടം, രതീഷ് ഉപയോഗ്, അരുണ്‍ ബാബു, നൗഫൽ ആന്പല്ലൂർ, സാബു തിരുവല്ലം, ഗിരീഷ് ഉഴമലയ്ക്കൽ, പ്രിൻസ് മാന്നാർ, പ്രമോദ്, ജാഫർ ഖാൻ കഴക്കൂട്ടം, സുനിൽ പൂന്തുറ എന്നിവർ പ്രസംഗിച്ചു.