സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ
Saturday, July 20, 2024 7:27 AM IST
തിരുവനന്തപുരം: അതിർത്തിതർക്കത്തിന്‍റെ പേരിൽ സഹോദരനെ കന്പിപ്പാരകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും 3,15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധികതടവനുഭവിക്കണം. നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് വിഴിഞ്ഞം മുള്ളൂർ ശാന്തിപുരം ചെറിയകുഴിയാംവിള സ്വദേശി നടേശൻ എന്ന അയ്യപ്പനെ ശിക്ഷിച്ചത്.

സഹോദരനും അയൽവാസിയുമായ കൃഷ്ണൻ നാടാരെയാണു പ്രതി കൊലപ്പെടുത്തിയത്. പ്രതിയുടെ വസ്തുവിന്‍റെ അതിരിനോടു ചേർന്നു കൃഷ്ണൻ നാടാർ പശുത്തൊഴുത്ത് നിർമിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിനു കാരണം.


2023 സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. കൃഷ്ണൻ നാടാരെ മർദിക്കുന്നതു തടയാൻ ശ്രമിച്ച മകൻ മനോജിനെയും ഭാര്യ വസന്തകുമാരിയെയും പ്രതി കന്പിപ്പാരക്കൊണ്ട് അടിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണൻനാടാരെയും മനോജിനെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണൻ നാടാർ മരണപ്പെട്ടു.

പ്രതി പിഴത്തുക ഒടുക്കിയാൽ ഒരു ലക്ഷം രൂപ പ്രതിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മനോജിനും ബാക്കി 2,15,000 രൂപ മരണപ്പെട്ട കൃഷ്ണൻ നാടാരുടെ അവകാശികൾക്കു തുല്യമായി വീതിച്ചു നൽകാനും കോടതി നിർദേശിച്ചു.