ജോയിയുടെ മാതാവിനു വീടുവച്ചു നൽകാൻ കോർപറേഷൻ
Saturday, July 20, 2024 7:27 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ ശുചീകരണത്തിനിടെ മരണപ്പെട്ട ജോയിക്കു വീടുവച്ചു നൽകാൻ ഇന്നലെ ചേർന്ന കോർപറേഷൻ പ്രത്യേക കൗണ്‍സിൽ യോഗം തീരുമാനിച്ചു. ഇക്കാര്യം സർക്കാരിനെ അറിയിക്കും.

തോടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ജീവനക്കാരുടെ സെൽ രൂപീകരിച്ചെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആറുമാസത്തിലൊരിക്കൽ മെഡിക്കൽ ക്യാന്പ് നടത്തും.

ശുചീകരണ തൊഴിലാളികൾക്കു ഫയർ ഫോഴ്സിന്‍റെ മേൽനോട്ടത്തിൽ വിദഗ്ധ പരിശീലനം നൽകുമെന്നും മേയർ പറഞ്ഞു. എന്നാൽ കൗണ്‍സിൽ യോഗത്തിൽ ജോയിയെ കണ്ടെത്താനായിട്ടുള്ള രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കു മാത്രം നന്ദി പറഞ്ഞ ഭരണപക്ഷത്തിന്‍റെ നടപടിക്കെതിരെ ബിജെപി കൗണ്‍സിലർ തിരുമല അനിൽ രംഗത്തുവന്നു.

ഇതോടെ യോഗത്തിൽ ബഹളം തുടങ്ങി. ജോയിയുടെ മാതാവിനു വീടുവച്ചു നൽകുന്നതിനോടൊപ്പം ഒരു കോടി രൂപയും കുടുംബത്തിനു നൽകണമെന്നു ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ശുചീകരണത്തിൽ നഗരസഭയുടെ അനാസ്ഥയാണു ജോയിയുടെ മരണത്തിനു കാരണമായതെന്നു ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.

ബിജെപിയുടെ വനിതാ കൗണ്‍സിലർമാർ നടുത്തളത്തിലിറങ്ങിയതോടെ ബഹളം ശക്തമായി. ഇതിനിടെ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു. എന്നാൽ കൗണ്‍സിൽ അവസാനിക്കുന്നതു വരെയും ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു. കൗണ്‍സിൽ യോഗം അവസാനിച്ചശേഷവും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

കോർപറേഷൻ ഓഫീസിനു മുന്നിൽ മേയർക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതിൽ പ്രകോപിതരായ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെ കോർപറേഷൻ പരിസരം ബഹളത്തിൽ മുങ്ങി.