മാലിന്യ പ്രശ്നം: കോണ്‍ഗ്രസ് കോര്‍പറേഷന്‍ ഓഫീസ് ഉപരോധിച്ചു
Saturday, July 20, 2024 7:27 AM IST
തിരുവനന്തപുരം: നഗരസഭാ ഭരണ സമിതി തലസ്ഥാന നഗരത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റിയെന്നാരോപിച്ചു യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസ് ഉപരോധിച്ചു. മാലിന്യവിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഒന്നാം ഘട്ടമായാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണത്തിലൂടെ രാജ്യത്തിനു മുന്നില്‍ അപമാനിതമായ ദിവസങ്ങളാണു കടന്നു പോയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സ്തീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭരണസിരാകേന്ദ്രത്തിന്‍റെ മൂക്കിനു താഴെയാണ് പാവപ്പെട്ട ഒരു മനുഷ്യന്‍ ഓടയില്‍ വീണു മരിച്ചത്. മാലിന്യക്കൂമ്പാരമാണ് തലസ്ഥാന നഗരം.

രാത്രിയിൽ മഴ പെയ്താല്‍ പിറ്റേദിവസം പുറത്തിങ്ങാനാകാത്ത അവസ്ഥയാണ്. വെള്ളം ഒഴുകിപ്പോകേണ്ട ആമയിഴഞ്ചാനും പാര്‍വതിപുത്തനാറും ഉള്‍പ്പെടെയുള്ള തോടുകളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ജോയി മരിക്കുന്നതിനും ഒരാഴ്ച മുന്‍പാണ് ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. സംസ്ഥാനത്ത് മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല. മാര്‍ച്ച് മാസത്തില്‍ യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി ഏപ്രിലില്‍ ശുചീകരണം നടത്തേണ്ടതായിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ഒരിടത്തും മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല. മലിനജലം കെട്ടിക്കിടന്നു സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പെരുകുകയാണ്. പലരുടെയും മരണകാരണം പോലും അറിയുന്നില്ല. ആരോഗ്യകാര്യത്തില്‍ യൂറോപ്പിനൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീമ്പുപറയുമ്പോഴും സംസ്ഥാനം ആരോഗ്യകാര്യത്തില്‍ പിന്നാക്കം പോയി.

പകര്‍ച്ചവ്യാധികള്‍ തടയാനും മാലിന്യങ്ങള്‍ നീക്കംചെയ്യാനും ഏകോപനമില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍വീണു ജോയിയെ കാണാതായപ്പോള്‍ ടണ്‍ കണക്കിനു മാലിന്യമാണു നീക്കം ചെയ്തത്. അതെങ്ങനെ സംഭവിച്ചു. എന്തുകൊണ്ടാണ് നേരത്തെ ഇത് ചെയ്യാതിരുന്നത്. ഇതാണ് നിരുത്തരവാദിത്തപരമായ പെരുമാറ്റം. എന്നിട്ടാണ് റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായെന്നു ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പറയുന്നത്. തര്‍ക്കമുണ്ടെങ്കില്‍ അതു തീര്‍ക്കാനല്ലേ നിങ്ങളെയൊക്കെ മന്ത്രിമാരാക്കി വച്ചിരിക്കുന്നത്. മന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം.


റോഡുകള്‍ മുഴുവന്‍ കുഴിയായിട്ടും 90 ശതമാനം റോഡുകളിലും കുഴപ്പമില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പറയുന്നത്. കേരളത്തില്‍ യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കോര്‍പറേഷനും തയാറായിട്ടില്ല. അനുവദിച്ച തുകയുടെ നാലിലൊന്നും പോലും ചെലവഴിച്ചില്ല.

വേറെ പല കാര്യങ്ങളിലുമാണ് അവര്‍ക്കെല്ലാം താല്‍പര്യം. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാത്തതുകൊണ്ടാണ് ഈ ദുരന്തങ്ങളൊക്കെ ഉണ്ടാകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നിരന്തര സമരവുമായി കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേ താവ് കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എം.പി, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, കെപിസിസി ഭാരവാഹികളായ ജി.എസ്. ബാബു, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വി.എസ്. ഹരീന്ദ്രനാഥ്, ആറ്റിപ്ര അനില്‍, വിശ്വനാഥന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, മുന്‍ എംഎല്‍എമാരായ വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.പത്മകുമാര്‍,

കമ്പറ നാരായണന്‍, ചെമ്പഴന്തി അനില്‍, ഡിസിസി ഭാരവാഹിളായ ശ്രീകണ്ഠന്‍ നായര്‍, കൈമനം പ്രഭാകരന്‍, സി.ജയചന്ദ്രന്‍, കടകംപള്ളി ഹരിദാസ്, വിനോദ്, കൗണ്‍സിലര്‍മാരായ ആക്കുളം സുരേഷ്, മേരി പുഷ്പം, സതികുമാരി, ഓമന, സെറാഫിന്‍ ഫ്രെഡി, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ആര്‍. ലക്ഷ്മി, ഗായത്രി നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്റുമാരായ ആര്‍. ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.