വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു; ഗതാഗതം തടസപ്പെട്ടു
Friday, July 19, 2024 6:48 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിൽ വാഹന പാർക്കിംഗ് സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ. ഇന്നലെ രാവിലെ 10 മണിക്ക് ഉണ്ടായ സംഭവത്തിൽ രണ്ടു കാറുകളാണ് തകർന്നത്.

കഴിഞ്ഞദിവസം ഇതേ ക്യാമ്പസിൽ മരം വീണ് ഒരു ആൾട്ടോ കാറും ഒരു ഈക്കോ കാറും തകർന്നിരുന്നു. കന്യാകുമാരി സ്വദേശി പ്രവീൺ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ആൾട്ടോ കെ 10, പോത്തൻകോട് സ്വദേശി പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള ആൾട്ടോ എന്നീ കാറുകളാണ് ഇന്നലെ തകർന്നത്.

ആശുപത്രി കാഷ്വാലിറ്റിക്ക് സമീപത്തുനിന്ന കൂറ്റൻ വേപ്പ് മരം മൂടോടെ പിഴുത് വീഴുകയായിരുന്നു. കാറുകൾക്കുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രണ്ടു കാറുകളുടെയും മേൽക്കൂരയും ബോണറ്റിന്‍റെ ഭാഗവുമാണ് തകർന്നിരിക്കുന്നത്. ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ ആകാശ്, നിസാം, മനോജ്, അരുൺ എന്നിവർ ചേർന്നാണ് മര ശിഖരങ്ങൾ മുറിച്ചു നീക്കിയത്.


വെൺപാലവട്ടത്ത് മരങ്ങൾ കടപുഴകി ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ അഞ്ചുമണിക്കും 5.30നുമാണ് രണ്ടു സ്ഥലങ്ങളിലായി മരങ്ങൾ വീണത്. മെഡിക്കൽ കോളജ് സ്റ്റേഷന്‍ പരിധിയിൽ ഉള്ളൂർ പ്രശാന്ത് നഗർ ഭാഗത്ത് ഒഴിഞ്ഞ പുരയിടത്തിൽ നിന്ന തെങ്ങ് വേരോടുകൂടി പിഴുത് വീഴുകയായിരുന്നു. റോഡിനു കുറുകെവീണ മരം അരമണിക്കൂർ പരിശ്രമിച്ചാണ് ഫയർഫോഴ് സ് മുറിച്ചു നീക്കിയത്.

പേട്ട സ്റ്റേഷൻ പരിധിയിൽ വെൺപാലവട്ടത്ത് കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തുനിന്ന തേക്ക് മരത്തിന്‍റെ ശിഖരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണു. വാഹന തിരക്കേറിയ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ശക്തിയേറിയ കട്ടർ ഉപയോഗിച്ചാണ് മരത്തിന്‍റെ ശിഖരങ്ങൾ മുറിച്ചു നീക്കിയത്.

ചാക്ക ഫയർ സ്റ്റേഷനിൽ നിന്ന് നിന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പൊൻരാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്.