ജോയിയുടെ മരണത്തിനുത്തരവാദി സംസ്ഥാന സർക്കാർ: വി.മുരളീധരൻ
Friday, July 19, 2024 6:38 AM IST
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണത്തിനുത്തരവാദി സംസ്ഥാന സർക്കാരാണെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആമയിഴഞ്ചാൻ തോടിന്‍റെയും അതിന്‍റെ പരിപാലനത്തിന്‍റെയും ഉത്തരവാദിത്തം സർക്കാരിന്‍റേതാണ്. മാലിന്യ നിർമാർജനത്തിന്‍റെ ഉത്തരവാദിത്തം നഗരസഭയുടേത്. ഇതിൽ രണ്ടിലും ഉണ്ടായിട്ടുള്ള വീഴ്ചയുടെ ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചാൽ അതു ജനം തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു.


ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്തു ചെയ്തുവെന്ന ചോദ്യത്തിന് തദ്ദേശവകുപ്പ് മന്ത്രിയും ജലസേചന മന്ത്രിയും മേയറും ഉത്തരം നൽകണമെന്നും പന്ത്രണ്ട് കിലോമീറ്റർ തോട് വൃത്തിയാക്കാൻ ബജറ്റിൽ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതിൽ വിശദീകരണം വേണം.

ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുരളീധരൻ പറഞ്ഞു.