ആമയിഴഞ്ചാൻ തോട് ശുചീകരണത്തിൽ ഇടപെട്ട് സർക്കാർ : ടണൽ റെയിൽവേ ശുചീകരിക്കണം; ഇറിഗേഷൻ വകുപ്പ് ഫെൻസിംഗ് നടത്തും
Friday, July 19, 2024 6:38 AM IST
തിരുവനന്തപുരം: മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ദാരുണമായി മരിച്ചതിനു പിന്നാലെ ആമയിഴഞ്ചാ ൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിൽ സജീവ ഇടപെടലുകളുമായി സർക്കാർ.

മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തന്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ റെയിൽവേ ശുചീകരിക്കണമെന്നു മുഖ്യമന്ത്രി റെയിൽവേ അധികൃതരോടു നിർദേശിച്ചു. കൂടാതെ ട്രെയിനുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എൻജിനീയറിംഗ് വിഭാഗം ആഴ് ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്‍റെ രണ്ടു ഭാഗത്തുള്ള ഫെൻസിംഗ് അറ്റകുറ്റപ്പണി ഇറിഗേഷൻവകുപ്പ് നടത്തും.

പുതുതായി സ്ഥാപിക്കേണ്ട ഫെൻസിംഗ് ജോലികൾ ഉടൻ ആരംഭിക്കും. രാജാജി നഗറിന്‍റെ മധ്യഭാഗത്തുള്ള പാലത്തിനു സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപറേഷൻ സ്ഥാപിക്കും. രാജാജിനഗറിൽ ഖരമാലിന്യ പദ്ധതിക്കു കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും.

നഗരത്തിലെ മാലിന്യപ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജുമെന്‍റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.

മെറ്റൽ മെഷുകൾ മേജർ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കു ഫയർ ആൻഡ് റസ്ക്യു നേതൃത്വത്തിൽ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും. 40 എഐ ക്യാമറകൾ സ്ഥാപിക്കും. ഇവയെ പോലീസ് കണ്‍ട്രോൾ റൂമുമായി ബന്ധിപ്പിക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കും.


കെഎസ്ആർടിസി തന്പാനൂർ ബസ് ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മറ്റു മാലിന്യങ്ങളും ആമയിഴഞ്ചാൻ തോടിലേയ്ക്കു തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്ളുവെന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും ഇന്‍റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്‍റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആർടിസിക്ക് മുഖ്യമ ന്ത്രി നിർദേശം നൽകി.

പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ കെഡബ്ല്യുഎ യുടെ പന്പിംഗ് സ്റ്റേഷനുകളിൽനിന്ന് ഓവർ ഫ്ളോ വെള്ളം ഒഴുകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചു. മൃഗശാലയിൽ മലിനജല സംസ്കരണ പ്ലാന്‍റ് പ്രവർത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും നിർദേശിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പഠനത്തിൽ ചൂണ്ടിക്കാണിച്ചതനുസരിച്ച് ആമയിഴഞ്ചാൻ തോടിനു സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്കെത്തുന്നത് തടയാൻ കർശന നടപടികൾ കൈക്കൊള്ളും.

കെഎസ്ആർടിസി, തകരപറന്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ് ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം - റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായി.