പാലാ: പാലാ രൂപത ദ്വിതീയ മെത്രാന്‍ എമിരിറ്റസ് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ 98 ാം ജന്മദിനം ഇന്ന്. രാവിലെ 6.30ന് ബിഷപ് ഹൗസ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് മൂന്നിന് സമീപ ഇടവകകളില്‍ നിന്നുള്ള 99 കുട്ടികളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കും.

1927 ഏപ്രില്‍ 10നാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ജനിച്ചത്. ചങ്ങനാശേരി ബെര്‍ക്കുമാന്‍സ് കോളജ്, തൃശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം അദ്ദേഹം ചങ്ങനാശേരി സെന്‍റ് തോമസ് പെറ്റി സെമിനാരിയില്‍ ചേര്‍ന്നു.

തുടര്‍ന്ന് മംഗലാപുരം സെന്‍റ് ജോസഫ്‌സ് മേജര്‍ സെമിനാരി, റോം എന്നിവിടങ്ങളില്‍ പഠിച്ചു. 1958 നവംബര്‍ 23 ന് റോമില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 1962 ല്‍ തിരിച്ചെത്തി വടവാതൂര്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു. 1973 ല്‍ പാലാ രൂപത സഹായ മെത്രാനായി നിയമിതനായി.

1973 ഓഗസ്റ്റ് 15ന് കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നും മേല്‍പ്പട്ടം സ്വീകരിച്ചു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വിരമിച്ചപ്പോള്‍ പാലാ രൂപത ബിഷപ്പായി 1981 ഫെബ്രുവരി ആറിന് നിയമിതനായി. അനുഗ്രഹദായകമായ 23 വര്‍ഷത്തെ സേവനത്തിനു ശേഷം 2004 മേയ് രണ്ടിന് രൂപതയുടെ നേതൃത്വം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് കൈമാറി.

99 ാം വയസിലേക്കു കടക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് പിറന്നാള്‍ ആശംസകളുമായി ഇന്നലെമുതല്‍ നിരവധി പേരാണ് ബിഷപ് ഹൗസില്‍ എത്തുന്നത്.