കട്ടപ്പന: ഹാജര്‍ രേഖപ്പെടുത്തുന്നതിന് അത്യാധുനിക കണ്ടുപിടുത്തവുമായി പുളിയന്മല ക്രൈസ്റ്റ് കോളജിലെ ബിസിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍. ആറുമാസം കൊണ്ട് വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ഫെയ്‌സ് റെക്കഗ്‌നിഷന്‍ സിസ്റ്റം വഴി കോളജില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തനിയെ ഹാജര്‍ ലഭിക്കും.

മുമ്പ് നല്‍കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് ഓരോ വിദ്യാര്‍ഥിയെയും കാമറയിലൂടെ സോഫ്റ്റ് വെയർ തിരിച്ചറിയുന്നത്. തിരിച്ചറിഞ്ഞ വിദ്യാർഥിക്ക് ഹാജർ ലഭിക്കും. സംവിധാനം കോളജ് ഗേറ്റിലും ക്ലാസ് റൂമിലും സ്ഥാപിക്കാം. സോഫ്റ്റ്‌വെയറില്‍നിന്ന് ഹാര്‍ഡ്‌വെയറിലേക്ക് ഈ സാങ്കേതികവിദ്യ മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍.

ക്രൈസ്റ്റ് കോളജിന്‍റെ അഭിമാന നേട്ടമായി ഇത് കാണുന്നുവെന്നും കൂടുതല്‍ പ്രോത്സാഹനം നല്‍കി കോളജില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം സമീപമുള്ള സ്‌കൂളുകളിലേയ്ക്കുകൂടി പദ്ധതി എത്തിക്കാനാണ് കോളജ് അധികൃതരുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ഹാജറും സോഫ്റ്റ്‌വെയറിൽ ലഭ്യമാകും.

വിദ്യാര്‍ഥികളായ അബിന്‍ സന്തോഷ്, നോയല്‍ ജോബ്, മേഹുല്‍ ജോയി, എബിന്‍ ബെന്നി, ക്രിസ്ഫിന്‍ കുരുവിള ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ബയോട്രാക് എന്ന് പേര് നല്‍കിയിരിക്കുന്ന സോഫ്റ്റ്‌വെയർ നിര്‍മിച്ചിരിക്കുന്നത്.