നെടുങ്കണ്ടം: മുളങ്കമ്പില്‍ ഉയര്‍ന്നുപൊങ്ങി സുവര്‍ണനേട്ടം. സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് മത്സരത്തില്‍ മങ്കടവ് കാര്‍മല്‍ മാതാ ഹൈസ്‌കൂളിലെ അലന്‍ ഷിബോയിയാണ് മുളങ്കമ്പ് ഉപയോഗിച്ച് ചാടി സ്വര്‍ണം നേടിയത്.

മറ്റ് മത്സരാര്‍ത്ഥികള്‍ എല്ലാംതന്നെ ഫൈബർ പോള്‍ ഉപയോഗിച്ച് മത്സരിച്ചപ്പോള്‍ അലന്‍ മാത്രം മുളങ്കമ്പ് ഉപയോഗിച്ചാണ് ഉയരങ്ങള്‍ താണ്ടിയത്. പോള്‍ വാങ്ങാന്‍ 30,000 രൂപയില്‍ അധികം വേണ്ടിവരും. ഇതിനുള്ള സാമ്പത്തിക സ്ഥിതി അലന്‍റെ കുടുംബത്തിനില്ല.

എന്നാല്‍, ഈ പരാധീനതകളെയെല്ലാം മാറ്റിവച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി തീവ്ര പരിശീലനത്തിലായിരുന്നു അലന്‍. ഇത്തരത്തില്‍ ആധുനിക ഉപകരണങ്ങളില്ലാതെ ഈ കായികമേളയില്‍ മത്സരിച്ചവര്‍ ധാരാളമാണ്. ട്രാക്കില്‍ ബൂട്ടില്ലാതെ മത്സരിച്ച നിരവധിപേരും ഉണ്ട്.