ഇടുക്കി: ഭൂഗർഭ ജലത്തിന്‍റെ അളവ് കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ ജലത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച അറിവ് പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഭൂജലസ്രോതസുകളുടെ സന്പൂർണ വിവരശേഖരണ പരിപാടിയായ വെൽ സെൻസസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തോപ്രാംകുടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ വഴി നീരറിവ് എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കിണറിന്‍റെ സ്ഥാനം, ആകൃതി, ആഴം, ജലനിരപ്പ്, വരൾച്ചാസാധ്യത, വെള്ളപ്പൊക്ക സാധ്യത, വെള്ളത്തിന്‍റെ ഗുണനിലവാരം,

പ്രതിദിന ഉപഭോഗം, ഭൂമിയുടെ ഉപരിതല ഘടന, കിണറിന്‍റെ അടിത്തട്ടിലെ മണ്ണിന്‍റെ സവിശേഷത, ജലസ്രോതസിൽനിന്നു സെപ്റ്റിക് ടാങ്ക്, തൊഴുത്ത് എന്നിവിടങ്ങളിലേക്കുള്ള ദൂരം മുതലായ വിവരങ്ങളാണ് രേഖപ്പെടുത്തുക.

ഭൂജലവകുപ്പ് ഡയറക്ടർ ഡി. ധർമലശ്രീ, സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്‍മെന്‍റ് സെന്‍റർ ഡയറക്ടർ ഡോ. അരുണ്‍ എസ്. നായർ എന്നിവർ പ്രസംഗിച്ചു.