ചെറുതോണി: വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ആറു വർഷത്തേക്ക് അയോഗ്യയാക്കി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ വാത്തിക്കുടി പഞ്ചായത്ത് ദൈവംമേട് വാർഡിൽനിന്ന് യുഡിഎഫ് മുന്നണിയിൽ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായാണ് സിന്ധു ജോസ് വിജയിച്ചത്.

18 അംഗ ഭരണ സമിതിയിൽ യുഡിഎഫ് -10, എൽഡിഎഫ് -7, ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ഭരണത്തിൽ സിന്ധു ജോസ് പ്രസിഡന്‍റായി. ഇടക്കാലത്ത് സ്വതന്ത്രയും എൽഡിഎഫിനോട് ചേർന്നു.

ആദ്യത്തെ ഒരു വർഷം കേരളാ കോണ്‍ഗ്രസിന് പ്രസിഡന്‍റു സ്ഥാനം എന്ന മുന്നണി ധാരണ പ്രകാരമാണ് ഇവർ പ്രസിഡന്‍റായത്. എന്നാൽ സ്ഥാനം രാജിവയ്ക്കാതെ ഇടതുപക്ഷത്തോട് ചേർന്ന് പ്രസിഡന്‍റായി തുടർന്നു. വൈസ് പ്രസിഡന്‍റ് ഡിക്ലാർക്ക് സെബാസ്റ്റ്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി യെത്തത്തുടർന്നാണ് ആറു വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചത്.