നെടുങ്കണ്ടം: ജില്ലയുടെ വൈദ്യുതിമേഖലയുടെ വികസനത്തിനായി 217.9 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. നെടുങ്കണ്ടത്ത് പുതുതായി നിർമിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക പാക്കേജ്‌വഴിയുള്ള പദ്ധതികൾ 2026ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

രാമക്കൽമേട്ടിലെ 220 കെവി സബ് സ്റ്റേഷനുൾപ്പെടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമാണം, മറ്റ് സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക.

സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിന്‍റെ അറുപതു ശതമാനവും സംഭാവന ചെയ്യുന്ന ജില്ലയുടെ വൈദ്യുതിശൃംഖലാ വികസനത്തിനായി ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 253 കോടിയുടെയും ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 52 കോടിയുടെയും ഇടുക്കി പാക്കേജിൽ 217 കോടിയുടെയും വൈദ്യുതി പദ്ധതിയിൽ 120 കോടിയുടെയും പ്രവൃത്തികളാണ് നിലവിൽ നടന്നുവരുന്നത്.

കട്ടപ്പന നിർമലാസിറ്റിയിൽ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും, നെടുങ്കണ്ടം പുഷ്പകണ്ടത്ത് 110 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും പുതുതായി നിർമിക്കും. കൂടാതെ 66 കെവി നിലവാരത്തിലുള്ള നെടുങ്കണ്ടം, കട്ടപ്പന, വാഴത്തോപ്പ് എന്നീ സബ് സ്റ്റേഷനുകൾ 110 കെവിയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിർമലാസിറ്റി മുതൽ കട്ടപ്പന, നെടുങ്കണ്ടം സബ് സ്റ്റേഷനുകളിലേക്ക് 110 കെവി ഡബിൾ സർക്യൂട്ട് ലൈനുകളും സ്ഥാപിക്കും. കൂടാതെ കുത്തുങ്കൽ, നേര്യമംഗലം പവർ ഹൗസുകളെ ,കട്ടപ്പന, നെടുങ്കണ്ടം ട്രാൻസ്മിഷൻ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുത്തുങ്കലിൽ നിന്നും നെടുങ്കണ്ടത്തേക്ക് 17 കിലോമീറ്റർ ദൂരത്തിൽ 110 കെവി ഡബിൾ സർക്യൂട്ട് ലൈനിന്‍റെ നിർമാണ നടപടികളും ആരംഭിച്ചിട്ടുണ്ട്.

ജില്ലയിൽ പ്രസരണമേഖലയിൽ മാത്രം 550 കോടിയുടെ പദ്ധതികൾ നടപ്പാക്കുന്നതിന് നടപ്പ് സാന്പത്തികവർഷം 46 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ പദ്ധതി 28ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുമെന്നു മന്ത്രി അറിയിച്ചു.

2.20 കോടി രൂപ ചെലവഴിച്ചാണ് കല്ലാർ ഡാമിനു സമീപം മൂന്ന് നിലകളിലായി പുതിയ വൈദ്യുതിഭവൻ നിർമിച്ചിരിക്കുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നെടുങ്കണ്ടം ഇലക്‌ട്രിക്കൽ സെക‌്ഷൻ, ഇലക്‌ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസ്ഗ്രിഡിന്‍റെ മൂന്ന് ഓഫീസുകൾ എന്നിവയാണ് ഒരേ മേൽക്കൂരയ്ക്കു കീഴിലാവുക.

എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, വിതരണ വിഭാഗം ഡയറക്ടർ പി. സുരേന്ദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു, ജോസ് പാലത്തിനാൽ, ചീഫ് എൻജനിയർ എം.എ. പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.