തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട്-എം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ 11.30ന് പി.ജെ. ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ പ്രസിഡന്‍റ് ജോമോൻ പൊടിപാറ ഉദ്ഘാടനം ചെയ്യും. ഏതാനും വർഷങ്ങളായി തൊടുപുഴ മണ്ഡലത്തിൽ ഒരു വികസനവും നടത്താതെ പ്രസ്താവനകൾ മാത്രമിറക്കി എംഎൽഎ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. തൊടുപുഴ മാരിയിൽക്കലുങ്ക് പാലം നിർമാണം 15 വർഷമായിട്ടും പൂർത്തിയാക്കാനായിട്ടില്ല.

പുഴയോരം ബൈപാസ് 22 വർഷമായി പൂർത്തിയാകാതെ കിടക്കുകയാണ്. മോർ ജംഗ്ഷനിലെ ഫ്ളൈ ഓവർ, പുഴയോര നടപ്പാത, പൂമാല -കാരിക്കോട്-വണ്ണപ്പുറം ഹൈവേ, തൊടുപുഴ-കൊച്ചി സബർബൻ ഹൈവേ തുടങ്ങിയവ പ്രസ്താവനകളായി മാത്രം ഒതുങ്ങുന്നു. വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യമേഖലകളിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങൾ തൊടുപുഴയേക്കാൾ പതിന്മടങ്ങ് മുന്നിലാണെന്നും ഇവർ വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ റോയിസണ്‍ കുഴിഞ്ഞാലിൽ, ജോമോൻ പൊടിപാറ, ജോമി കുന്നപ്പിള്ളിൽ, ആന്‍റോ ഓലിക്കരോട്ട്, അനു ആന്‍റണി, നൗഷാദ് മുക്കിൽ എന്നിവർ പങ്കെടുത്തു.