ചെറുതോണി: സ്വന്തം മകളെ പത്തു വയസുമുതൽ 14 വയസ് വരെ ലൈംഗികപീഡനം നടത്തിയ കേസിൽ പിതാവിന് 72 വർഷം കഠിന തടവും 1,80,000 രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫാണ് വാഗമണ്‍ സ്വദേശിയായ 66 കാരനെ ശിക്ഷിച്ചത്.

പെണ്‍കുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതിമന്ദിരങ്ങളിലാണ് പഠിച്ചിരുന്നത്. പെണ്‍കുട്ടി അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ പിതാവ് പീഡനം നടത്തിയെന്നാണ് കേസ്. 2020 ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്.

പിതാവിൽനിന്ന് ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. ആ കുറിപ്പുകളും പ്രൊസിക്യൂഷന് സഹായകരമായി.