തൊടുപുഴ: സിനിമാ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാലു പ്രതികളെ അറസ്റ്റു ചെയ്തു. ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയിൽ ടി.അമൽദേവ് (32), നാലാം പ്രതി മുതലക്കോടം ഈന്തുങ്കൽ ജഗൻ ജോർജ് (51) എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തിൽ വിനു (43), പത്താം പ്രതി താഴ്ചയിൽ സുധീഷ് (27) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ അമൽദേവ് ബുധനാഴ്ച വൈകുന്നേരത്തോടെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ കഴിഞ്ഞ ദിവസങ്ങളിലാണ് പോലീസ് പിടികൂടിയത്. കേസിൽ 14 പ്രതികളുണ്ടെന്നും മറ്റുള്ളവരെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.

13നു രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി റെജിൽ, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് അക്രമി സംഘത്തിന്‍റെ മർദനമേറ്റത്. സിനിമയുടെ ആർട്ട് വർക്ക് ജീവനക്കാരാണിവർ. സിനിമാ ചിത്രീകരണത്തിനു മുന്നോടിയായി സെറ്റ് നിർമാണത്തിനായാണ് ഇവർ തൊടുപുഴയിലെത്തിയത്.

രണ്ട് ലോഡ്ജുകളിലായി ആറുപേരാണ് താമസിച്ചിരുന്നത്. ഇവരിൽ തൊടുപുഴ ഗവ. സ്കൂളിനടുത്ത് താമസിച്ചിരുന്നവർക്കാണ് മർദനമേറ്റത്. പിക്ക്അപ്പ് വാഹനത്തിന്‍റെ ഡ്രൈവറായ അമൽദേവുമായുണ്ടായ വാക്കുതർക്കമാണ് ആക്രമത്തിൽ കലാശിച്ചത്.