ചെങ്ങന്നൂർ: ചെങ്ങന്നൂർ കേന്ദ്രമാക്കി എൽപിജി ബോട്ടിലിംഗ് പ്ലാന്‍റ് അനുവദിക്കുന്നതു സംബന്ധിച്ച ആവശ്യത്തിൽ വകുപ്പു മന്ത്രി അനുകൂല നിലപാട് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. മേഖലയിൽ എൽപിജിയുടെ വർധിച്ചുവരുന്ന ആവശ്യം പരിഹരിക്കാൻ ഇത്തരമൊരു സൗകര്യം അടിയന്തരമായി വേണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പുമന്ത്രി ഹർദീപ് എസ്. പുരിക്ക് നിവേദനം നൽകി എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയത്തിൽ അനുകൂല നിലപാട് അറിയിച്ചത്.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നിവാസികൾ നേരിടുന്ന ലോജിസ്റ്റിക് വെല്ലുവിളികൾ ഉയർത്തിക്കാട്ടി, ഈ മേഖലയിൽനിന്ന് അകലെ സ്ഥിതി ചെയ്യുന്ന നിലവിലുള്ള ബോട്ടിലിംഗ് അടിസ്ഥാന സൗകര്യങ്ങൾ പലപ്പോഴും കാലതാമസത്തിനും ഗതാഗതച്ചെലവുകൾക്കും വിശ്വാസ്യതയില്ലാത്ത വിതരണ ശൃംഖലയ്ക്കും കാരണമാകുന്നതായി എംപി ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരിലെ പുതിയ ബോട്ടിലിംഗ് പ്ലാന്‍റ് വിതരണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് സ്ഥിരമായ എൽപിജി വിതരണം ഉറപ്പാക്കുമെന്ന് എംപി പറഞ്ഞു.

മികച്ച റോഡ്, റെയിൽ കണക്റ്റിവിറ്റിയുള്ള ചെങ്ങന്നൂരിന്‍റെ തന്ത്രപ്രധാനമായ സ്ഥലവും ഇത്തരമൊരു നിർണായക അടിസ്ഥാന സൗകര്യ പദ്ധതിക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നുവെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി. ഈ സംരംഭം ഗവൺമെന്‍റിന്‍റെ ഊർജലഭ്യതാ ലക്ഷ്യങ്ങളുമായി യോജിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും അനുബന്ധ വ്യവസായങ്ങളെ പിന്തുണച്ചും ഈ മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനു ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധ്യതാപഠനം നടത്താനും പദ്ധതി വേഗത്തിലാക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നും എംപി തൻ്റെ നിവേദനത്തിൽ വകുപ്പ് മന്ത്രിയോട് അഭ്യർഥിച്ചു.

ചെങ്ങന്നൂരിൽ എൽപിജി ബോട്ടിലിംഗ് പ്ലാന്‍റ് സ്ഥാപിക്കുന്നത് ഈ മേഖലയുടെ ഊർജ സുരക്ഷ ഉറപ്പാക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.