അഴീക്കൽ : ജാതിമത ചിന്തകൾക്ക് അതീതമായി ഒരുമയുടെ സന്ദേശം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ അഴീക്കൽ ഗവ. ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം നോമ്പുകഞ്ഞി വിതരണം നടത്തി.

മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസം ഈ അധ്യയനവർഷം കുട്ടികൾ സ്വായത്തമാക്കിയ പഠന പാഠ്യേതര മികവുകളുടെ പ്രദർശനവും അവതരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരുന്നു.

പായസ വിതരണത്തോടെ ആരംഭിച്ച പഠനോത്സവത്തിന്‍റെ സമാപന സമയത്താണ് നോമ്പ് കഞ്ഞിയും ഈന്തപ്പഴവും വിതരണവും നടന്നത്. അരി, മഞ്ഞൾപ്പൊടി, ഉലുവ, വെളുത്തുള്ളി, ജീരകം, കുരുമുളക് , ചുവന്നുള്ളി എന്നിങ്ങനെ 23 ഔഷധക്കൂട്ടുകൾ ചേർത്ത് തയാറാക്കിയ നോമ്പ് കഞ്ഞി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമീപവാസികൾക്കും പുതിയ അനുഭവമായി. ആയിരത്തിലധികം ആളുകളാണ് നോമ്പുകഞ്ഞി കഴിക്കുന്നതിൽ പങ്കാളികളായത്.