മുക്കം: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. പഞ്ചായത്തിൽ നടപ്പിലാക്കിയിട്ടുള്ള മാലിന്യസംസ്കരണ സംവിധാനങ്ങളുടെയും ശുചിത്വത്തിന്‍റെയും അടിസ്ഥാനത്തിൽ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യഷിബു പ്രഖ്യാപിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ മറിയം കുട്ടിഹസൻ,ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, മെമ്പർമാരായ കരീം പഴങ്കൽ, യു.പി. മമ്മദ്, വി. ഷംലൂലത്ത്, ടി.കെ. അബൂബക്കർ, കെ.ജി. സീനത്ത് എന്നിവർ പങ്കെടുത്തു.

മാലിന്യ മുക്ത പ്രതിജ്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ ചൊല്ലി കൊടുത്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് കൊടിയത്തൂർ അങ്ങാടി വരെ ശുചിത്വസന്ദേശജാഥയും സംഘടിപ്പിച്ചു. ക്യാമ്പയിന്‍റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധദിനം, സിഗ്നേച്ചർ ക്യാമ്പയിൻ, സമ്പൂർണ്ണ വിദ്യാലയം,

സമ്പൂർണ്ണ ഹരിത അങ്കണവാടി, സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, സമ്പൂർണ്ണഹരിത സ്ഥാപനം എന്നിവയും പ്രഖ്യാപിച്ചിരുന്നു. കൊടിയത്തൂർ, പന്നിക്കോട്, എരഞ്ഞി മാവ് , ഗോതമ്പ് റോഡ്, പള്ളിത്താഴെ, തോട്ടുമുക്കം അങ്ങാടികളും മാലിന്യമുക്ത ടൗണുകളായി പ്രഖ്യാപിച്ചിരുന്നു.

16 വാർഡുകളും മാലിന്യ മുക്ത ടൗണുകളായി പ്രഖ്യാപിച്ചതിന് ശേഷമാണ് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. ചുമരുകളിൽ ശുചിത്വ സന്ദേശങ്ങളും ചിത്രങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്.