പെരുമ്പടവ്: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പ്രദേശത്ത് കാട്ടുപന്നികളെ വെടിവച്ചു കൊന്നു തുടങ്ങി. രണ്ട് വർഷത്തോളമായി ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. ജനങ്ങളുടെ കൃഷികളും ഉത്പന്നങ്ങളും വിളകളും വൻ തോതിൽ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അധികൃതർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭരണ സമിതിയോഗം പന്നികളെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചിരുന്നു.
ലൈസൻസുള്ള പത്തിൽ അതികം വരുന്ന തോക്ക് ഷൂട്ടർമാരെ നിയമിച്ചു. നേരത്തെ ഒരു തവണ ഓപ്പറേഷൻ നടത്തിയിരുന്നു. എന്നാൽ, കാലവസ്ഥ പ്രതികൂലമായതിനാൽ നിർത്തിവയ്ക്കുകയായിരുന്നു.
എന്നാൽ ഏര്യം തെന്നം പ്രാദേശത്ത് വീണ്ടും മുപ്പതോളം വരുന്ന കർഷക രക്ഷാ സേന അംഗങ്ങൾ ഇറങ്ങി വീണ്ടും ഓപ്പറേഷൻ ആരംഭിച്ചു.
തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് എം പാനൽ ടീം കർഷകരക്ഷാ സേന, വാർഡ് മെംബർ ജംഷീർ ആലക്കാട്, ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ എം. ലക്ഷ്മണൻ, എം. അനീഷ്, എന്നിവരുടെ സാനിധ്യയത്തിൽ ഭാസ്കരൻ കക്കറ, വി. കൃഷ്ണൻ, പി. സുഭാഷ്, എ.വി. ജനാർദനൻ, കെ. ജയരാജൻ, സി. ജനാർദനൻ, പി. അജയൻ, വി.വി. ഹാരിസ്, പി. ഗോപിനാദൻ, എം. കുഞ്ഞിരാമൻ, എം. വി. റജീഷ്,സൂരജ് കാനായി എന്നിവർ ഓപ്പറേഷന് നേതൃത്വം നൽകി.
Tags : nattuvishesham local news