x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മഴപ്പേടിയിൽ വിറങ്ങലിച്ച് കടുവാപാറയിലെ ജനങ്ങൾ


Published: October 29, 2025 06:43 AM IST | Updated: October 29, 2025 06:43 AM IST


പാലോട്: വൈദ്യുതി ബോർഡിന്‍റെ ഉറപ്പു പാഴായി. മീൻമുട്ടി ഡാമിനുവേണ്ടി മാറ്റി പാർപ്പിക്കപ്പെട്ടവര്ഡക്കു വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമിനൽകിയിട്ടില്ല. നദീതീരത്തു ചോർന്നൊലിക്കുന്ന കുടിലുകളിൽ ജീവൻ പണയംവച്ചാണ് ഇവർ കഴിയുന്നത്.

 

2006-ൽ വാമനപുരം ആറിനു കുറുകെ ഡാം നിർമിച്ച് മീൻമുട്ടി ജലവൈദ്യുത പദ്ധതിയാരംഭിക്കുമ്പോൾ കുടിയിറക്കപ്പെട്ടവരാണ് ഇവിടെയുള്ള കുടുംബങ്ങൾ. വസ്തു വിട്ടുകൊടുക്കുന്നവർക്ക് സ്ഥലവും വീടും വച്ചു നല്‍കാമെന്ന വൈദ്യുത വകുപ്പിന്‍റെ ഉറപ്പ് വിശ്വസിച്ചാണു വീടുപേക്ഷിച്ച് ഡാം റിസർവോയറിനു സമീപത്തു കൂരകൾ കെട്ടി ഇവർ താമസമാക്കിയത്.

ചിലർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി വീട് നൽകിയെങ്കിലും ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. കുടിലുകൾ പലതും മഴക്കാലത്ത് ഇടിഞ്ഞുവീണു. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂരപൊളിച്ച് അടക്കിയ സംഭവവുമുണ്ടായി.

 

മൺകട്ടയും ടാർപ്പായയും കൊണ്ടുള്ള കുടിലുകളായതിനാൽ തുലാവർഷം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആദിയിലാണിവർ. മീൻമുട്ടി ഡാം നിർമാ ണ സമയത്ത് ഇരുപതിലധികം കുടുംബങ്ങളിൽ നിന്നാണ് വസ് തു ഏറ്റെടുത്തത്. ഇതിൽ പലരുടേയും പ്രതീക്ഷ കൈവിട്ടു. അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം.

Tags : nattuvishesham local

Recent News

Up