ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; 70 സീറ്റുകളില്‍ ജെഎംഎം- കോണ്‍ഗ്രസ് സഖ്യം
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; 70 സീറ്റുകളില്‍ ജെഎംഎം-  കോണ്‍ഗ്രസ് സഖ്യം
Sunday, October 20, 2024 12:59 AM IST
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റുകളില്‍ 70 ലും മത്സരിക്കാന്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) കോണ്‍ഗ്രസും ഏകദേശ ധാരണയിലെത്തി.

കോൺഗ്രസ് നേതൃത്വവുമായി വിശദമായ ചർച്ചകൾക്കുശേഷമേ അന്തിമതീരുമാനമുണ്ടാകൂ. അവശേഷിച്ച 11 സീറ്റുകൾ മറ്റു സഖ്യകക്ഷികളായ ആര്‍ജെഡി, ഇടതുകക്ഷികള്‍ എന്നിവയ്ക്കു നൽകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31ലും മത്സരിച്ചു. ഇത്തവണ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ വരെ ലഭിക്കാനേ സാധ്യതയുള്ളൂ.

ഹേമന്ത് സോറനെ മുന്നിൽ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ ജെഎംഎം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണു റിപ്പോർട്ടുകൾ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എംഎല്‍) മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (എംഎംസി) എന്നിവരാണ് മുന്നണിയിലെ മറ്റു കക്ഷികൾ.കഴിഞ്ഞദിവസമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി സീറ്റ് വിഭജന ധാരണയിലെത്തിയത്.


ബിജെപി പട്ടികയില്‍ ബാബുലാല്‍ മറാണ്ടിയും ചമ്പൈ സോറനും

റാഞ്ചി: മുതിര്‍ന്ന നേതാക്കളായ ബാബുലാല്‍ മറാണ്ടിയും ചമ്പൈ സോറനും ഉള്‍പ്പെടെ നേതാക്കളെ ഉൾപ്പെടുത്തി ബിജെപി ആദ്യഘട്ട സ്ഥാനാർഥിപട്ടിക പുറത്തിറക്കി. 68 സീറ്റുകളിലാണു ബിജെപി മത്സരിക്കുക.

ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യുണിയന്‍ പത്ത് സീറ്റിലും ജനതാദള്‍ (യു) രണ്ടിടത്തും ജനവിധി തേടും. രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു സീറ്റാണ് അനുവദിച്ചിരിക്കുന്നത്.

ബിജെപി ജാര്‍ഖണ്ഡ് ഘടകം അധ്യക്ഷനാണ് സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രികൂടിയായ ബാബു ലാല്‍ മറാണ്ടി. ധന്‍വാര്‍ സീറ്റില്‍നിന്നാണ് ജനവിധി തേടുക. ചമ്പൈ സോറന്‍ സെറൈകെല്ലയിലും മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.