മണിപ്പുർ വീണ്ടും കത്തുന്നു ; ജിരിബാമിൽ വെടിവയ്പും ബോംബേറും
Sunday, October 20, 2024 12:59 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം കലാപബാധിതമായ മണിപ്പുർ വീണ്ടും കത്തുന്നു. ആസാം അതിർത്തിയിലെ ജിരിബാം ജില്ലയിൽ ഇന്നലെ പുലർച്ചെ വെടിവയ്പും ബോംബേറും തീവയ്പുമുണ്ടായി.

പോലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സുരക്ഷാസൈനികരും അക്രമികളും തമ്മിൽ ഏറെനേരം വെടിവയ്പ് നടന്നു. മെയ്തെയ്കളുടെ മൂന്നു വീടുകൾ അക്രമികൾ കത്തിച്ചതായും ബോംബ് സ്ഫോടനങ്ങളിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് അറിയിച്ചു. ഏറ്റുമുട്ടലിലും അക്രമങ്ങളിലും ആളപായമില്ല.

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മെയ്തെയ്, കുക്കി, നാഗ സമുദായങ്ങളിലെ ഏതാനും എംഎൽഎമാരുമായി കേന്ദ്രസർക്കാർ ഡൽഹിയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണു വീണ്ടും വലിയ സംഘർഷമുണ്ടായത്

. ജിരിബാം ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെ ബോറോബെക്കര പ്രദേശത്താണു അക്രമമുണ്ടായത്. ഇന്നലെ പുലർച്ചെ 5.30ഓടെ കുക്കികളുടെ സംഘം ബോറോബെക്കര പോലീസ് സ്റ്റേഷനുനേരേ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നു ഡിജിപി രാജീവ് സിംഗ് പറഞ്ഞു.

രാവിലെ ഏഴുവരെ ഏറ്റുമുട്ടൽ തുടർന്നു. സംഘർഷം വ്യാപിക്കാതിരിക്കാൻ സൈന്യവും സിആർപിഎഫും പോലീസും അടങ്ങിയ സംയോജിത സുരക്ഷാസേന മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി ഡിജിപി പറഞ്ഞു.

ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖോംഗ്നാംഗ്ഖോംഗ് മേഖലയിൽനിന്നു വെള്ളിയാഴ്ച രാത്രി രണ്ടു തീവ്രവാദികളെ പിടികൂടിയതായി പോലീസ് അറിയിച്ചു.

നിരോധിത കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടിയിലെ (പീപ്പിൾസ് വാർ ഗ്രൂപ്പ്) മുതും ഇനാവോ സിംഗ്, ഖ്വൈരക്പാം രാജൻ സിംഗ് എന്നിവരെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.



കൊള്ളയടിച്ച 5,669 ആയുധങ്ങളിൽ കിട്ടിയത് 1,350 മാത്രം: മുഖ്യമന്ത്രി

മണിപ്പുർ കലാപത്തിനിടെ പോലീസിന്‍റെയും സൈനിക വിഭാഗങ്ങളുടെയും ആയുധപ്പുരകൾ കൊള്ളയടിച്ച് അക്രമികൾ തട്ടിക്കൊണ്ടുപോയ 5,669 ആയുധങ്ങളിൽ 1,350 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുത്തതെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.

എന്നാൽ കഴിഞ്ഞ വർഷം മേയ് മൂന്നിനു കലാപം തുടങ്ങിയശേഷം ആയുധപ്പുരകളിൽ നിന്നു കൊള്ളയടിക്കപ്പെട്ട 6,000ത്തോളം ആയുധങ്ങളിൽ 2,800 എണ്ണം പോലീസ് കണ്ടെടുത്തുവെന്ന് മണിപ്പുർ ഡിജിപി രാജീവ് സിംഗ് പറഞ്ഞു.

ഇംഫാലിൽ ഇന്നലെ മണിപ്പുർ പോലീസിന്‍റെ സ്ഥാപക ദിനാഘോഷത്തിനു ശേഷമാണ് ഇരുവരും വ്യത്യസ്തമായ കണക്കുകൾ പത്രലേഖകരെ അറിയിച്ചത്.

ആയുധങ്ങൾ കൊള്ളയടിച്ചതിന് 125 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഡിജിപി പറഞ്ഞു. കൊള്ളയടിച്ച ആയുധങ്ങൾ സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവർക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവർ സർക്കാരിനെ തിരികെയേൽപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കാങ്പോക്പി ജില്ലയിലെ കെ ഫൈസാൾ, കെ മോൾജോൾ ഗ്രാമങ്ങളിൽനിന്നു സുരക്ഷാസേനയും പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ എസ്എംജി കാർബൈൻ, എം20 പിസ്റ്റൾ, നാടൻ പിസ്റ്റൾ എന്നിവ ഓരോന്നു വീതം ബുധനാഴ്ച കണ്ടെടുത്തതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും പ്രഖ്യാപനം.

കഴിഞ്ഞ മാസം വരെ കൊള്ളയടിക്കപ്പെട്ടതിൽ 1,344 ആയുധങ്ങൾ വീണ്ടെടുത്തിരുന്നു. ഒന്നര വർഷം നീണ്ട അക്രമങ്ങളിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും 250ലേറെ സാധാരണക്കാരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.