പാലാരിവട്ടം പാലം അഴിമതിക്കേസിനെ തുടർന്ന് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ കഴിയാത്തവിധം അഞ്ചു വർഷത്തേക്ക് കന്പനിയുടെ എ ക്ലാസ് ലൈസൻസ് പൊതുമരാമത്ത് വകുപ്പ് റദ്ദാക്കിയിരുന്നു.
പാലം നിർമാണത്തിൽ അപാകത പരിഹരിക്കാൻ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ത് കന്പനി നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അത് തള്ളുകയായിരുന്നു.
ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റീസ് എ.ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കന്പനിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.