വിദേശത്തുനിന്ന് കൊണ്ടുവരുന്ന മൃഗങ്ങളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു രോഗവ്യാപനമുണ്ടാകുന്നതു തടയാൻ 1898 മുതൽ ഉണ്ടായിരുന്ന ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം 2001ൽ ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര ഉത്പാദന മന്ത്രാലയമാണ് മൃഗങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.
അനിമൽ ഹസ്ബന്‍ഡ്രി ആൻഡ് ഡെയറി ഡിപ്പാർട്ട്മെന്റുമായി കൊച്ചി ഇന്റർനാഷണൽ എയർപ്പോർട്ട് ഇതുസംബന്ധിച്ച് കരാർ ഒപ്പുവച്ചതായി സിയാൽ മാനേജിംഗ് ഡയറക്്ടർ എസ്. സുഹാസ് പറഞ്ഞു.
അഡീഷണൽ സെക്രട്ടറി വർഷ ജോഷിയാണ് സർക്കാരിനുവേണ്ടി കരാർ ഒപ്പുവച്ചത്.