ഈശോയുടെ കുരിശുമരണം ഒരു പരാജിതന്‍റെ മരണമല്ല. മരണത്തെ തോൽപ്പിക്കുന്ന ജീവന്‍റെ വിജയമാണ്. ഈശോ മരിച്ച കുരിശ്, അതുല്യമായ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചതിന്‍റെയും, ഈശോയുടെ മൃതദേഹം സംസ്കരിച്ച കല്ലറ, മരണത്തിൽനിന്നു ജീവനിലേക്കുള്ള തിരിച്ചുവരവിന്‍റെയും വിജയാഘോഷങ്ങളുടെ വേദികളാണ്.

മനുഷ്യന്‍റെ സുനിശ്ചിതമായ മരണനന്തരജീവിതത്തിന്‍റെ സമാരംഭം വിളിച്ചറിയിക്കുന്ന ഇശോയുടെ ഉയിർപ്പ്, കേവലം മതപരമായ ഒരു ചടങ്ങിലോ നാടകീയ ആവിഷ്കാരത്തിലൊ ഒതുങ്ങുന്നതല്ല. ക്രിസ്തീയവിശ്വാസത്തിന്‍റെ ആണിക്കല്ലാണ് ഈസ്റ്റർ.

കുരിശിൽ മരിച്ച ഈശോ പ്രത്യാശയുടെ വെളിച്ചം വീശിക്കൊണ്ട് ഉയിർത്തെഴുന്നേറ്റു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു എന്നുറച്ചുവിശ്വസിക്കുകയും ആ സത്യം ജീവൻകൊടുത്തും വിളിച്ചുപറയുകയും ചെയ്തവർ വിശ്വാസചരിത്രത്തിലുണ്ട്.

അവർ ഉത്ഥിതനായ കർത്താവിനെ കാണുകയും, സന്തോഷാധിക്യത്താൽ അവിശ്വസിക്കുകയും, സ്ഥിരീകരിക്കാൻ അവസരം ലഭിക്കുകയും, കൈകൊണ്ട് സ്പർശിക്കുകയും, അവന്‍റെ സ്വരം നേരിട്ടുകേൾക്കുകയും, അവനോടു സംസാരിക്കുകയും, അവൻ വിളമ്പിയ ഭക്ഷണം കഴിക്കുകയും, അവനിൽനിന്ന് പ്രേഷിതദൗത്യം ഏറ്റെടുക്കുകയും ചെയ്തവരാണ്. സഹനജീവിതത്തിൽ ആശ്വാസമായും മരണഭയത്തിൽ ധൈര്യമായും ഉത്ഥിതനായ ഈശോ മുമ്പേയുണ്ട്.

ഈസ്റ്റർ വെറുമൊരു ഭൂതകാലസംഭവമല്ല. മറിച്ച്, വർത്തമാനകാലജീവിതത്തിനു ശക്തിപകരുന്നതും ഭാവികാല മരണാനന്തരജീവിതത്തിലേക്കുള്ള പ്രത്യാശ പകരുന്നതുമായ ഒരു യാഥാർഥ്യമാണ്.

ജീവിതംകൊണ്ട് ലോകത്തെ മെച്ചപ്പെടുത്തുക, മരണംകൊണ്ട് ലോകത്തെ നേടുക, ഉത്ഥാനംകൊണ്ട് ലോകത്തെ ജീവിപ്പിക്കുക, അതാണ് ഉത്ഥിതനായ ക്രിസ്തു.

ഈശോയുടെ ഉയിർപ്പിന്‍റെ ഈ ശുഭകരമായ അനുഭവത്തിലും ബോധ്യത്തിലും ജീവിക്കേണ്ടവരാണ് നമ്മൾ. നശ്വരമായ ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ, ""ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്'' (ഗലാ. 2: 20) എന്നതായിരിക്കട്ടെ ആ അനുഭവവും ബോധ്യവും.

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലക്കാട് രൂപത ബിഷപ് ,
---------------------------

ഈശോമിശിഹായുടെ മാതൃക ഉൾക്കൊള്ളാനാവണം

നാം വീണ്ടുമൊരു ഉയിർപ്പുതിരുനാളിൽ എത്തിനിൽക്കുകയാണ്. പാപത്തെയും മരണത്തെയും അതിജീവിച്ച് താൻ ദൈവപുത്രനാണെന്ന് ഈശോമിശിഹാ തെളിയിച്ച മഹാചരിത്രസംഭവത്തിന്‍റെ ഓർമ.

ക്രിസ്തീയവിശ്വാസത്തിന്‍റെയും ജീവീതത്തിന്‍റെയും ആണിക്കല്ല് ഈശോമിശിഹാ പീഡകൾ സഹിച്ച് മരിച്ച് മൂന്നാംദിവസം ഉത്ഥാനം ചെയ്തുവെന്നതാണ് (1 കൊറീ.15:1-14).

അതുകൊണ്ടാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം വിശേഷിപ്പിക്കുന്നത്: പാപത്തെയും മരണത്തെയും അതിജീവിച്ച ഈശോമിശിഹായുടെ പിന്നിൽ അണിനിരക്കുന്ന ധർമയോദ്ധാക്കളാണ് "വിശുദ്ധർ' അദ്ദേഹം വിശേഷിപ്പിച്ച ക്രൈസ്തവർ.

ഈശോമിശിഹായുടെ സുവിശേഷമൂല്യങ്ങൾക്കു ലോകത്തിന്‍റെ പല ഭാഗങ്ങളിൽ പരോക്ഷമായും പ്രത്യക്ഷമായും ക്ഷതംസംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ മാനുഷികമായി എന്തുനഷ്ടപ്പെട്ടാലും ഈശോമിശിഹായുടെ മാതൃകയ്ക്കും പ്രചോദനത്തിനും പ്രബോധനങ്ങൾക്കും നാം മുൻഗണന കൊടുക്കാത്തിടത്തോളംകാലം നമ്മുടെ ക്രിസ്തുശിഷ്യത്വം വികലവും അപൂർണവുമായി തുടരും. ഉയിർപ്പുതിരുനാളാഘോഷം അർഥശൂന്യവുമാകും.

അതിനാൽ, അവിടുത്തെ കൃപയും മാതൃകയും ഉൾക്കൊണ്ട് സുവിശേഷാധിഷ്ഠിതമായ നീതിക്കും സത്യസന്ധതയ്ക്കും കാരുണ്യത്തിനും അനുകമ്പയ്ക്കും സഭയ്ക്കുള്ളിലുംപുറത്തും സാക്ഷ്യംനൽകാൻ തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ നമുക്കു കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.
ഏവർക്കും ഉയിർപ്പുതിരുനാൾ ആശംസകൾ.

മാർ പോൾ ആലപ്പാട്ട്, രാമനാഥപുരം രൂപത മെത്രാൻ
-----------------------

മനഃസാക്ഷിയുടെ സ്വരം കേൾക്കുക

ഉപവാസത്തിന്‍റെയും ദാനധർമത്തിന്‍റെയും പ്രാർഥനയുടെയും നീണ്ടനാളുകളുടെ പൂർത്തീകരണമായി ഉയിർപ്പുതിരുനാളിലേക്ക് എത്തിയിരിക്കുകയാണ് നാം. തിന്മയുടെ ശക്തിയെ നശിപ്പിച്ചുകൊണ്ട് നന്മ വിജയംനേടിയ ഉയിർപ്പുതിരുനാൾ.

മരണത്തിന്‍റെമേൽ ക്രിസ്തു നേടിയ വിജയത്തിനു സാമകാലികപ്രസക്തി ഒത്തിരിയുണ്ട്. കാരണം, മരണത്തിന്‍റെ സംസ്കാരത്തിലൂടെയാണ് നാം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മെ ഭയപ്പെടുത്തുന്ന വാർത്തകളുമായാണ് ഓരോ പുലരിയും ഉണരുന്നത്.

തിന്മയുടെ പലവിധമായ ഭാവങ്ങളും രൂപങ്ങളും ഇന്നു പലവിധ ലഹരികളുടെയും ചാപല്യങ്ങളുടെയും രൂപത്തിൽ നമ്മുടെ ഇടയിൽ ആഴത്തിൽ ഇടംപിടിക്കുന്നുണ്ട്. ഇവയൊക്കെ തിന്മയുടെ രൂപമാണെന്നു തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ പരാജയം.
തിന്മയ്ക്കെതിരേ പോരാടുന്നതിനായി ഒഴുക്കിനെതിരേ നീന്തേണ്ട കാലമാണിതെന്നു ഉയിർപ്പുകാലം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

മനഃസാക്ഷിയുടെ സ്വരം കേൾക്കുക എന്നതാണ് അതിലേക്കുള്ള വഴി. ലോകം നൽകുന്ന പ്രലോഭനങ്ങൾക്കും വാഗ്ദാനങ്ങൾക്കും ചെവികൊടുക്കാതെ, സഹോദരസ്നേഹത്തിന്‍റെയും നന്മയുടെയും വഴിയേ നമുക്ക് പ്രത്യാശയോടെ സഞ്ചരിക്കാം.

അതിനു സഹായകമാകട്ടെ ഈ ഉയിർപ്പുതിരുനാൾ. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്‍റെ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. സ്നേഹാശംസകളോടെ...

ഡോ. അന്തോണിസാമി പീറ്റർ അബീർ(സുൽത്താൻപേട്ട രൂപത മെത്രാൻ)