ഫോർട്ടുകൊച്ചി : പൈതൃക പെരുമയോടെ നവീകരിച്ച് മൂന്ന് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ഫോർട്ടുകൊച്ചി കസ്റ്റംസ് ജെട്ടി ചോർന്നൊലിക്കുന്നു. സിഎസ്എംഎല്ലിന്‍റെ നേതൃത്വത്തത്തിലാണ് ജെട്ടി നവീകരിച്ച് മനോഹരമാക്കിയത്.

എന്നാൽ മഴ പെയ്തതോടെ ചോർച്ചയും തുടങ്ങിയിരിക്കയാണ്. നേരത്തെ ജലഗതാഗത വകുപ്പ് നിർമിച്ച ടിക്കറ്റ് കൗണ്ടറിലും വലിയ ചോർച്ചയാണ് രൂപപ്പെട്ടിരിക്കുന്നത്.

ടിക്കറ്റെടുക്കാൻ കുട പിടിച്ചു നിൽക്കേണ്ട അവസ്ഥയാണ്. മഴക്കാലം എത്തിയതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കയാണെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസ് പറഞ്ഞു.

ചോർച്ച പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെട്ടിയുടെ നവീകരണം നടക്കവെയാണ് ഫ്രഞ്ച് സ്വദേശിയായ യുവാവ് കുഴിയിൽ വീണ് കാലൊടിഞ്ഞത്.