കൊച്ചി: പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജ് അസിസ്റ്റന്‍റും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റും വിജിലന്‍സ് പിടിയിലായി. ചൊവ്വര വില്ലേജ് മുന്‍ വില്ലേജ് അസിസ്റ്റന്‍റ് തമ്പി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് നവാസ് എന്നിവരെയാണ് ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടിയത്.

കാക്കനാട് സ്വദേശിയായ പരാതിക്കാരന്‍ ചൊവ്വര വില്ലേജ് ഓഫീസ് പരിധിയിലുള്ള തന്‍റെ 1.24 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വര വില്ലേജ് ഓഫീസില്‍ നിന്നും വില്ലേജ് അസിസ്റ്റന്‍റ് തമ്പിയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് നവാസും കൂടി കഴിഞ്ഞ ഏപ്രിലില്‍ സ്ഥല പരിശോധനയ്ക്ക് എത്തി. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത്രയും പണം ഇപ്പോള്‍ കൈവശമില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരികെ പോയി.
പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതിനെ തുടര്‍ന്ന് പരാത്തികാരന്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അന്വേഷിച്ചിപ്പോള്‍ പട്ടയം ശരിയാക്കി നല്‍കുന്നതിന് 10000 രൂപ കൈക്കൂലി നല്‍കണമെന്ന് രണ്ട് ഉദ്യോഗസ്ഥരും വീണ്ടും ആവശ്യപ്പെട്ടു.

ഇതിനിടെ ഏപ്രില്‍ 30ന് തമ്പി സര്‍വീസില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ വിവരം പരാതിക്കാരനോട് പറഞ്ഞിരുന്നില്ല. കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇന്നലെ വൈകുന്നേരം നാലിന് ചൊവ്വര വില്ലേജ് ഓഫീസിന് സമീപം വച്ച് പരാതിക്കാരനില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങവെ ഇരുവരെയും കൈയോടെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.