കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വരികയായിരുന്ന വാട്ടര്‍ മെട്രോ യന്ത്രത്തകരാറിനെ തുടര്‍ന്ന് എറണാകുളം ഹൈക്കോര്‍ട്ട് ടെര്‍മിനല്‍ ജെട്ടിയില്‍ ഇടിച്ചുനിന്നു. ഇന്നലെ വൈകിട്ട് 6.10നായിരുന്നു അപകടം.

ബോട്ട് അടുപ്പിക്കാനായി ക്രമീകരിച്ച പോണ്ടൂണിലാണ് ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിനുള്ളിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റു. അപകടം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് കെഎംആര്‍എല്‍ അധികൃതർ അറിയിച്ചു.

കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, കൊച്ചി സര്‍വകലാശാല, കൊച്ചി മെട്രോ എന്നിവയിലെ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയ അന്വേഷണ സംഘം അപകടമുണ്ടായ ബോട്ടിനു പുറമെ മറ്റു ബോട്ടുകളുടെയും സുരക്ഷാ പരിശോധന നടത്തും.

ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്കുണ്ടായ പരാതികളെ കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.