മൂവാറ്റുപുഴ: ഒന്നര വയസിൽ നിരവധി ലോക റിക്കാർഡുകൾ സ്വന്തമാക്കി വാളകം സ്വദേശിയായ കൊച്ചുമിടുക്കി. വാളകം ആയക്കാട്ട് വിപിൻ - ആതിര ദന്പതികളുടെ ഏക മകളായ എം.വി. വസുധയാണ് തന്‍റെ ചെറുപ്രായത്തിൽ തന്നെ അഞ്ച് ലോക റിക്കാർഡുകൾ സ്വന്തമാക്കിയത്.

160 വസ്തുക്കൾ തിരിച്ചറിഞ്ഞാണ് ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, കലാം വേൾഡ് റിക്കാർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സ്, ട്രൈഅംപ് വേൾഡ് റിക്കാർഡ് എന്നിവ നേടിയത്.

മൃഗങ്ങൾ, പക്ഷികൾ, മനുഷ്യ ശരീരത്തിലെ അവയവങ്ങൾ തുടങ്ങിയ 160 വസ്തുക്കളാണ് ഒന്നരവയസുകാരി നിമിഷനേരത്തിൽ തിരിച്ചറിഞ്ഞത്. മറ്റു കുരുന്നുകളെ അപേക്ഷിച്ച് ഗ്രഹിക്കുന്നതിനുള്ള ശേഷി കൂടുതലായതാണ് റിക്കാർഡുകൾ സ്വന്തം പേരിലാക്കാൻ കൊച്ചുമിടുക്കിയെ സഹായിച്ചത്.