കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഇടനിലക്കാര്‍ തട്ടിപ്പ് പണം കൈമാറിയിരുന്നതായി വിജിലന്‍സ് കണ്ടെത്തിയ മുംബൈയിലെ കമ്പനിയെക്കുറിച്ച് വിശദ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്.

ഇതിന്‍റെ ഭാഗമായി അന്വേഷണസംഘം മുംബൈയിലെത്തും. ഈ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ഇഡി ഉദ്യോഗസ്ഥന്‍റെ ഇടനിലക്കാര്‍ തട്ടിപ്പിലൂടെ സമ്പാദിച്ചിരുന്ന പണം കൈമാറിയിരുന്നതെന്ന് നേരത്തെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇത് കടലാസ് കമ്പനിയാണെന്നാണ് കണ്ടെത്തല്‍. ഇത് പരിശോധിക്കുന്നതിനും കേസിലെ മൂന്നാം പ്രതിയായ രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാറിന്‍റെ ഇവിടുത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുന്നതിനുമാണ് വിജിലന്‍സ് നീക്കം.

അതിനിടെ, കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തേക്കും. ഇതോടനുബന്ധിച്ച് എറണാകുളം സ്വദേശിയായ വ്യാപാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നാലു പേരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തിയേക്കും.

അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചതിന് പിന്നാലെയാണ് ഇവരും കൈക്കൂലി ആവശ്യപ്പെട്ട കാര്യം തുറന്നുപറയാന്‍ തയാറായത്.