കൊച്ചി: പൈപ്പ്‌ലൈനുകളും ഗ്യാസ്‌ലൈനുകളും മറ്റും സ്ഥാപിക്കാന്‍ റോഡുകള്‍ നിയമവിരുദ്ധമായി കുത്തിപ്പൊളിച്ച് നശിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് കോടതിയുടെ നിര്‍ദേശം.

അഭിഭാഷകനായ ഫിര്‍ദൗസ് അമ്മണത്ത് നല്‍കിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പാലാരിവട്ടം പോലീസിന് നിര്‍ദേശം നല്‍കിയത്. പി.ജെ. ആന്‍റണി റോഡ്, മഹാകവി വൈലോപ്പിള്ളി റോഡ്, നന്ദനത്ത് കൊച്ചാക്കോ റോഡ്, തമ്മനം പുല്ലേപ്പടി റോഡ് എന്നിവ കുത്തിപ്പൊളിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.

ഫിര്‍ദൗസ്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. റോഡ് കുത്തിപ്പൊളിച്ചത് യാതൊരു അനുമതിയും തേടാതെയാണെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതികള്‍ ചെയ്ത കുറ്റം പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

2024ല്‍ പുറത്തിറിക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റോഡുകള്‍ കുത്തിപ്പൊളിക്കാന്‍ അനുമതി ലഭിച്ചാല്‍ റോഡ് അതെ നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പരാതിയില്‍ പറയുന്ന നാല് റോഡുകളും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചിട്ടുള്ളതായതിനാല്‍ അവ പുനഃസ്ഥാപിക്കേണ്ടത് അതേ നിലവാരത്തില്‍ തന്നെയാണ്.

എന്നാല്‍ പലയിടങ്ങളിലും കുത്തിപ്പൊളിച്ച റോഡുകള്‍ പുനഃസ്ഥാപിച്ചത് നിലവാരം കുറഞ്ഞ കോണ്‍ക്രീറ്റ് പാകിയാണെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് പരാതിയിലുള്ളത്.