കിഴക്കമ്പലം : കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസം മുതൽ സ്വകാര്യ ബസുകൾ കയറുന്നില്ല. ഇതുമൂലം സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടായി. യാതൊരു മുന്നറിയിപ്പില്ലാതെയാണ് ബസുകാർ പുതിയ പരിഷ്കാരം നടപ്പിൽ വരുത്തിയത്. ഇപ്പോൾ തൃപ്പൂണിത്തുറ, പുത്തൻകുരിശ്, കോലഞ്ചേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കാതെയാണ് ആലുവയ്ക്ക് പോകുന്നത്.

പഞ്ചായത്തിന്‍റെ തലതിരിഞ്ഞ നിർദേശം മൂലമാണ് സ്റ്റാൻഡിൽ കയറാത്തതെന്നാണ് ബസുടമകൾ പറയുന്നത്. കോലഞ്ചേരി ഭാഗത്തു നിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിൽ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം പഞ്ചായത്ത് റോഡ് വഴി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് പിന്നിലൂടെ മെയിൻ റോഡിൽ പ്രവേശിച്ച് ആലുവയ്ക്ക് പോകുന്നതിനാണ് പഞ്ചായത്ത് നിർദേശം.

എന്നാൽ ഈ തീരുമാനം പിൻവലിക്കണമെന്ന് ബസുടമകൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും അതിനാലാണ് സമയനഷ്ടം പരിഹരിക്കാൻ സ്റ്റാൻഡിൽ കയറാത്തതെന്നും ബസുടമകൾ പറയുന്നു.

ഈ ഗതാഗത പരിഷ്കാരം അശാസ്ത്രീയമാണെന്നും സമയ നഷ്ടത്തിനിടയാക്കുമെന്നും ബസുടമകൾ പറയുന്നു. നഗരത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും തങ്ങളെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതായി ബസുടമകൾ പറയുന്നു.

ബസ് സ്റ്റാൻഡിനു മുന്നിലും പരിസരങ്ങളിലും ഇരുചക്രവാഹനങ്ങളും കാറുകളും പാർക്കു ചെയ്യുന്നതു മൂലം സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതിനു ബുദ്ധിമുട്ട് അനുവപ്പെടുന്നതായും ഇത് സമയനഷ്ടമുണ്ടാക്കുന്നതായും ബസുടമകൾ ആരോപിക്കുന്നു. ബസ് സ്റ്റാൻഡിലെ പാർക്കിംഗ് മാറുന്നതോടെ ഒരു പരിധിവരെ ഗതാഗതക്കുരുക്കിനും സ്റ്റാൻഡിൽ ഉണ്ടാകുന്ന ഗതാഗത തടസത്തിനും പരിഹാരമാകുമത്രേ.

എന്നൽ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വഴിയോര കച്ചവടം നിർത്തലാക്കാൻ പഞ്ചായത്ത് ഭരണസമിതി ഇന്നലെ യോഗം കൂടി തീരുമാനമെടുത്തു. വഴിയോര കച്ചവടം നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.