കാക്കനാട്: ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം ഗൗരവത്തോടെ പരിശോധിക്കുമെന്നും, നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചശേഷം ഇതുമായി മുന്നോട്ട് പോകുമെന്നും മന്ത്രി എം.ബി. രാജേഷ്. വടവുകോട് പോള്‍ പി. മാണി ഓഡിറ്റോറിയത്തില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബഡ്‌സ് സ്‌കൂള്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത് ഉള്‍പ്പെടെ ഇവരുടെ ഉപജീവനം ഉറപ്പാക്കുന്നതിനുള്ള മറ്റ് ചില പദ്ധതികളും കുടുംബശ്രീ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നടത്തുന്ന ഏറ്റവും വലിയ സാമൂഹിക ഇടപെടലുകളാണ് ബഡ്‌സ് സ്‌കൂളുകളും റീഹാബിലിറ്റേഷന്‍ സെന്‍ററുകളും. കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ വിധിവാക്യങ്ങളെ തിരുത്തിക്കുറിച്ച മഹാ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശന്‍, എറണാകുളം ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ തുടങ്ങിയവര്‍ പങ്കെടുത്തു.