കാലടി: കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട കുഴികള്‍ മൂലം രൂക്ഷമായ ഗതാഗതകുക്കില്‍ വീര്‍പ്പുമുട്ടിയ കാലടി പാലത്തിലെ ടാറിംഗ് പൂര്‍ത്തിയായി. വലിയ ഗതാഗത കുരുക്കിന് കാരണമായിരുന്ന പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ രാത്രി തന്നെ പൂര്‍ത്തീകരിച്ചു. വലിയ കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഇതിലൂടെയുള്ള സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ബസ് സർവീസുകൾ പുനരാരംഭിച്ചു.

മഴയ്ക്ക് ശമനമുണ്ടായപ്പോള്‍ പാലത്തിന്‍റെ ഇരു വശങ്ങളിലും ടാറിംഗ് നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. റോജി എം. ജോണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രാത്രിയേറെ വൈകിയും നടന്ന പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഒഴിവാക്കാന്‍ രാത്രി 11ന് ശേഷമാരംഭിച്ച ജോലി പുലര്‍ച്ചെ നാലിനാണ് അവസാനിച്ചത്.

ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡിന്‍റെ അറ്റകുറ്റപണികള്‍ക്കായി നിയോഗിച്ചിരുന്ന കരാറുകാരന്‍ മൂന്നു മാസംമുമ്പ് പണികള്‍ നിര്‍ത്തിപോയിരുന്നു. മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് കാലടിയിലെ ഗതാഗത കുരുക്ക് രൂക്ഷമാവുകയായിരുന്നു. ഇതുസംബന്ധിച്ച് വീണ്ടും എംഎല്‍എ പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ കരാറുകാരനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

പാലത്തിലെ കുഴികള്‍ അടച്ചതുപോലെ തന്നെ എംസി റോഡിന്‍റെ ബാക്കി ഭാഗങ്ങളിലുമുള്ള കുഴിയടയ്ക്കുവാനായി പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍ എ അറിയിച്ചു.