വൈപ്പിൻ: വിദേശ വിദ്യാർഥികൾ ദുരന്തത്തിൽപ്പെടാൻ കാരണം നാട്ടുകാർ മലയാളത്തിൽ നല്കിയ മുന്നറിയിപ്പ് മനസിലാക്കാൻ കഴിയാത്തതിനാലെന്ന്. ശക്തമായ തിരമാലകൾ ഉണ്ടായിരുന്നതിനാൽ വിദ്യാർഥി സംഘത്തെ നാട്ടുകാർ വിലക്കിയിരുന്നു.

കടലിൽ കുളിക്കുന്നവരെ വിലക്കാനോ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്താനോ വളപ്പ് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ സേവനമില്ല. ബീച്ചുകളിൽ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.