ഹരിപ്പാട്: വില്പനയ്ക്കായി കൊണ്ടുവന്ന 1.1 കിലോ കഞ്ചാവുമായി നാലു യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കനകക്കുന്ന് പോലീസും ചേർന്ന് പിടികൂടി. മുതുകുളം വടക്ക് അതുൽ ഭവനത്തിൽ ആർ. അതുൽ (കുലുക്കി-23), ചിങ്ങാലി പട്ടുളശേരിൽ ഷാസ്മോൻ (19) എന്നിവരെയും 18 വയസുള്ള മറ്റു രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുനിന്ന് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്, മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയാണ് പ്രതികളെ വലയിലാക്കിയത്. മുതുകുളം വടക്ക് പുതിയമംഗലം വീട്ടിലെ കിടപ്പുമുറിയിലാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ഇവർക്കിത് എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഇൻസ്‌പെക്ടർ നിസാമുദീൻ, എസ്ഐ സന്തോഷ്‌കുമാർ, എഎസ്ഐമാരായ സനൽ, സുരേഷ്, ഇസ്ലാ, പോലീസ് ഉദ്യോഗസ്ഥരായ ജസീല, അനിൽ, അരുൺ, രഞ്ജിത്ത് എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.