ചേര്‍ത്തല: ഒറ്റമശേരിയില്‍ ചത്തടിഞ്ഞ തിമിംഗലത്തിന്‍റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണു നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് ചിങ്കുതറ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര ഘട്ടത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ തീരവാസികള്‍ക്കൊപ്പം ചേര്‍ന്നാണ് സംസ്‌കാരനടപടികള്‍ ചെയ്തത്.

ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തിവിരോധവും രാഷ്‌ട്രീയ ശത്രുതയുമാണ്. 40 ടണ്ണോളം വരുന്ന തിമിംഗല ജഡം അഞ്ചുദിവസം കൊണ്ടാണു സംസ്‌കരിച്ചത്. അടിഞ്ഞപ്പോള്‍ തന്നെ പുറംകടലിലേക്കു മാറ്റാന്‍ തയാറായെങ്കിലും പോലീസടക്കം എതിര്‍ത്തതിനാലാണ് തീരത്തോടു ചേര്‍ന്നു പഞ്ചായത്തിനു സംസ്‌കരിക്കേണ്ടി വന്നത്.

കളക്ടറുടെ നിര്‍ദേശത്തില്‍ തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് നടപടികളെല്ലാം ചെയ്തതും. പണമിടപാടുകളെല്ലാം ഉദ്യോഗസ്ഥരാണു നടത്തിയത്. ഇതിലും ഉയര്‍ന്ന തുക ആവശ്യപ്പെ ട്ടപ്പോള്‍ തര്‍ക്കിച്ചാണ് കുറച്ചത്. 6.29 ലക്ഷം രൂപ ചെലവായതില്‍ കത്തിക്കുന്നതിനു 3.9 ലക്ഷം രൂപയായി. 1.06 ലക്ഷം ക്രെയിനിനും 61,000 മണ്ണുമാന്തിയന്ത്രത്തിനുമായി. ഇതിന്‍റെ കണക്കുകള്‍ പഞ്ചായത്തു കമ്മിറ്റി അംഗീകരിച്ചതുമാണ്.

സുതാര്യമായി ജനങ്ങള്‍ക്കു വേണ്ടിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രവര്‍ത്തിച്ചത്. ഇതിന്‍റെ പേരില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റ് സതി അനില്‍കുമാര്‍, അംഗങ്ങളായ സിനി സാലസ്, ബെന്‍സി ജോസ്, മേരിക്കുഞ്ഞ് ജോസഫ്, ജാന്‍സി ബെന്നി എന്നിവരും പങ്കെടുത്തു.