എടത്വ: പാടശേഖര പുറംബണ്ടില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വീയപുരം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം 194-ാം വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (ബെന്നിച്ചന്‍-62) ആണ് ഷോക്കേറ്റ് മരിച്ചത്.

ചെറുതന പഞ്ചായത്തില്‍ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവച്ച് വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ലൈന്‍ പൊട്ടിവീണ സംഭവം എടത്വ കെഎസ്ഇബി സെക‌്ഷന്‍ ഓഫീസില്‍ നാട്ടുകാര്‍ വിളിച്ചറിയിച്ചിട്ടും ജീവനക്കാര്‍ എത്തിയിരുന്നില്ല. ഫ്യൂസ് ഊരി മാറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദേശിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.

ജീവനക്കാര്‍ കുറ്റക്കാരെന്ന് കണ്ടാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംസ്‌കാരം ഇന്നു രാവിലെ 10ന് സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. തുടർന്ന് കുടുംബം കെഎസ്ഇബി ഡിവിഷന്‍ എന്‍ജിനിയര്‍ക്ക് പരാതി നല്‍കും. ഭാര്യ സോഫിയാമ്മ പള്ളുരുത്തി കോച്ചേരില്‍ കുടുംബാംഗം.