ആലപ്പുഴ: ചമ്പക്കുളം പഞ്ചായത്ത് 11-ാം വാര്‍ഡില്‍പ്പെട്ടതും പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ 150 മീറ്റര്‍ മാത്രം നീളമുള്ള തെക്കേക്കര പള്ളിക്കുളിക്കടവ്-പള്ളിറോഡ് പഞ്ചായത്ത് വഴി സഞ്ചാരയോഗ്യമാക്കണമെന്ന് ചമ്പക്കുളം വികസനസമിതി. കുഴികള്‍ നിറഞ്ഞതിനാല്‍ മഴ പെയ്തു കഴിഞ്ഞാല്‍ കാല്‍നട യാത്രപോലും വളരെ ദുഷ്‌കരമാണ്.

നാലാം വാര്‍ഡിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തു താമസിക്കുന്നവര്‍ക്കും വാര്‍ഡിന്‍റെ തന്നെ കിഴക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും മങ്കൊമ്പ്-ചമ്പക്കുളം റോഡിലേക്ക് പ്രവേശിക്കുന്നതിനും പൊതുവിതരണ കേന്ദ്രത്തില്‍ (റേഷന്‍കട) എത്തുന്നതിനും ഈ വഴിമാത്രമേയുള്ളു. വഴിക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനും മറ്റുമായി കുളിക്കടവിലേക്കു പോകുന്നതിനും ഈ വഴി മാത്രമേയുള്ളു.

നിത്യേന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഉപയോഗിക്കുന്ന വഴി സഞ്ചാര യോഗ്യമാക്കുവാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചമ്പക്കുളം വികസനസമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു ചമ്പക്കുളം പഞ്ചായത്തിനും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും നിവേദനം സമര്‍പ്പിച്ചു.